Loading ...

Home Africa

ബുറുണ്ടി രാഷ്ട്രപതി അന്തരിച്ചു ; മരണം ഹൃദയസ്തംഭനത്തെ തുടര്‍ന്ന്

ഗിറ്റേഗാ: ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയുടെ രാഷ്ട്രപതി പിയേറ നൂറുന്‍സിസ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്തരിച്ചത് . 55 വയസ്സായിരുന്നു. ബുറുണ്ടി ഭരണകൂടമാണ് പ്രസിഡന്റ് പിയേറ നൂറുന്‍സിസയുടെ മരണവിവരം അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചത്.ശാരീരികമായ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് നൂറുന്‍സിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെട്ടെന്ന് തിങ്കളാഴ്ച്ച രോഗം മൂര്‍ച്ഛിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു ബുറുണ്ടിയുടെ പ്രസിഡന്റ് എന്ന നിലയില്‍ 2005 മുതല്‍ നൂറുന്‍സിസയാണ് രാജ്യം ഭരിക്കുന്നത്.ഭരണചുമതലയില്‍ നിന്നും മാറാന്‍ à´ˆ വര്‍ഷം തയ്യാറായി നില്‍ക്കേയാണ് നൂറുന്‍സീസ അന്തരിക്കുന്നത്. à´ªà´¾à´°àµâ€à´Ÿàµà´Ÿà´¿à´¯àµà´Ÿàµ† തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നതിനിടെയാണ് ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിഴക്കന്‍ ആഫ്രിക്കയുടെ ഭാഗമായ പ്രദേശമാണ് ബുറുണ്ടി. 2005ല്‍ നൂറുന്‍സിസ അധികാരത്തിലേറുമ്ബോള്‍ കനത്ത ആഭ്യന്തരകലാപങ്ങളാല്‍ ബുറുണ്ടി തകര്‍ന്ന അവസ്ഥയിലായിരുന്നു. 3 ലക്ഷം ആളുകള്‍ പത്തു വര്‍ഷത്തിനിടെ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 40-ാം വയസ്സില്‍ രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത നൂറുന്‍സിസ വളരെ വേഗം ജനസമ്മതി പിടിച്ചുപറ്റുകയും 2006-11 കാലഘട്ടത്തില്‍ രാജ്യത്തിന് മികച്ച സാമ്ബത്തിക ഭദ്രത ഉറപ്പാക്കുകയും ചെയ്തു. നല്ല ഫുട്‌ബോള്‍ താരമായിരുന്നതിനാല്‍ യുവാക്കളെ കായികരംഗത്ത് പ്രോത്സാഹിപ്പിച്ചും നൂറുന്‍സീസ ശ്രദ്ധനേടി. ഏഴു തവണ അന്താരാഷ്ട്ര തലത്തില്‍ സമാധാന ശ്രമങ്ങള്‍ക്കുള്ള ബഹുമതി നൂറുന്‍സീസക്ക് ലഭിച്ചിട്ടുണ്ട്.

Related News