Loading ...

Home Kerala

മൂന്നാംദിനവും മൂന്നക്കം കടന്നു;സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് ഇന്നും കോവിഡ് ബാധിതരുടെ എണ്ണം മൂന്നക്കം കടന്നു. ഇന്ന് 107 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശൂരില്‍ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം ഒമ്ബത്, ആലപ്പുഴ ഏഴ്, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ആറ് പേര്‍ക്ക് വീതം, തിരുവനന്തപുരം നാല്, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതം, കണ്ണൂര്‍ രണ്ട്, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-നാല്, റഷ്യ-രണ്ട്, താജിക്കിസ്ഥാന്‍-രണ്ട്, ഖത്തര്‍-ഒന്ന്, ഒമാന്‍-ഒന്ന്, ഇറ്റലി-ഒന്ന്) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-ഏഴ്, ഡല്‍ഹി-നാല്, ഗുജറാത്ത്-ഒന്ന്, തെലുങ്കാന-ഒന്ന്) വന്നതാണ്. à´¸â€‹à´®àµà´¬â€‹à´°àµâ€â€‹à´•àµà´•â€‹à´¤àµà´¤à´¿â€‹à´²àµ‚ടെ എട്ട് പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ മൂന്ന് പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ രണ്ട് പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (രണ്ട് പാലക്കാട് സ്വദേശികള്‍), കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള അഞ്ച് പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് (തൃശൂര്‍ സ്വദേശി) ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 803 പേര്‍ രോഗമുക്തരായി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,89,765 പേര്‍ വീട്/സ്ഥാപന ക്വാറന്‍റൈനിലും 1716 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 83,875 വ്യക്തികളുടെ (ഓഗ്‌മെന്‍റഡ് സാമ്ബിള്‍ ഉള്‍പ്പെടെ) സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 79,957 സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,324 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 20,362 സാമ്ബിളുകള്‍ നെഗറ്റീവ് ആയി. 5,731 റിപ്പീറ്റ് സാമ്ബിള്‍ ഉള്‍പ്പെടെ ആകെ 1,11,930 സാമ്ബിളുകളാണ് പരിശോധിച്ചത്.

Related News