Loading ...

Home Business

ഇന്ത്യയുടെ റീട്ടെയില്‍, ചെറുകിട വായ്പകളും വഷളാകുന്നു: മൂഡീസ്

രാജ്യത്തെ റീട്ടെയില്‍, ചെറുകിട ബിസിനസ് വായ്പകളുടെ ഗുണനിലവാരം മോശമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വസ്‌റ്റേഴ്‌സ് സര്‍വീസ്. ഇന്ത്യയുടെ റേറ്റിംഗുകള്‍ തരംതാഴ്ത്തിയതിന് ഏതാനും ദിവസങ്ങള്‍ക്കകമാണ് റേറ്റിംഗ് ഏജന്‍സി പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയം. രാജ്യത്തിന്റെ റേറ്റിംഗുകള്‍ തരംതാഴ്ത്തിയതിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ചതിന് ശേഷം, സാമ്ബത്തിക വ്യവസ്ഥയില്‍ അപകട സാധ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മൂഡീസ് വ്യക്തമാക്കിയതായി, വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്ബ് തന്നെ à´šà´¿à´² മേഖലകള്‍ ബുദ്ധിമുട്ടിലായിരുന്നു. à´¬à´¾à´™àµà´•à´¿à´‚ഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം, ആസ്തികളും ബാധ്യതകളും സമീപകാലത്തേക്ക് ബാധിക്കപ്പെടും. ബാങ്ക് വായ്പകളുടെ 10-15 ശതമാനം വരുമിത്. സ്വകാര്യ മേഖലയുടെ എക്‌സ്‌പോഷര്‍ ബാങ്ക് വായ്പയുടെ 8-10 ശതമാനമാണ്.

സമ്ബദ് വ്യവസ്ഥയ്ക്കുള്ള അപകടസാധ്യതകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇന്ത്യയുടെ കടബാധ്യത വളരെ ഉയര്‍ന്നതാണെന്നും എഫ്‌ആര്‍ബിഎം ലക്ഷ്യങ്ങളെക്കാള്‍ കുറവാണെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്ബ് തന്നെ ഇന്ത്യയില്‍ മാന്ദ്യം പ്രകടമായിരുന്നു. കാരണം, മഹാമാരിയ്ക്ക് മുമ്ബായി ഘടകങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുകയും 2019 നവംബര്‍ മുതല്‍ സാമ്ബത്തിക മേഖലയിലെ അപകട സാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്തിരുന്നുനയരൂപീകരണ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതിലൂടെ, റേറ്റിംഗ് പ്രവര്‍ത്തനത്തിന്റെ ഡ്രൈവറുകളിലേക്ക് വിരല്‍ ചൂണ്ടുന്ന, മന്ദഗതിയിലുള്ള പരിഷ്‌കരണ വേഗത ഫലപ്രദമായി ഇവ നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. മന്ദഗതിയിലുള്ള വളര്‍ച്ചയുടെ ഒരു നീണ്ട കാലഘട്ടമുണ്ടാകുമെന്നും മൂഡീസ് അറിയിച്ചു.

Related News