Loading ...

Home Europe

മാസങ്ങൾക്കു ശേഷം സ്പെയിനില്‍ മരണമില്ലാത്ത ദിനം

മാഡ്രിഡ്: ഏതാണ്ട് 88 ദിവസങ്ങള്‍ മരണത്തിന്‍റെ ഗന്ധം നിറഞ്ഞു നിന്ന വിനോദസഞ്ചാരികളുടെ പറുദീസയെന്നു വിളിപ്പേരുള്ള സ്പെയിനില്‍ ആദ്യമായി കൊറോണയുമായി ബന്ധപ്പെട്ട് മരണമില്ലാത്ത ദിനമായി മാറിയത് ശുഭശൂചകമെന്ന് രാജ്യത്തിന്‍റെ അടിയന്തിര ആരോഗ്യ മേധാവി ഫെര്‍ണാണ്ടോ സൈമണ്‍ വിശേഷിപ്പിച്ചു.

കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിലമര്‍ന്ന സ്പെയിനില്‍ മാര്‍ച്ച്‌ മൂന്നിനാണ് ആദ്യ മരണം റിപ്പോര്‍ട്ടു ചെയ്തത്. അതിനുശേഷം മരണ സംഖ്യ ദിനംപ്രതി മള്‍ട്ടിപ്പിളോ അതിന്‍റെ പതി·ടങ്ങ് സംഖ്യയായി വളര്‍ന്ന് രാജ്യം അറ്റ്ലാന്‍റിക് മെഡിറ്ററേനിയന്‍ മരണതീരമായി മാറിയപ്പോള്‍ യൂറോപ്പുതന്നെ വിറങ്ങലിച്ചു പോയിരുന്നു. à´Žâ€‹à´¨àµà´¨à´¾â€‹à´²àµâ€ ഏതാണ്ട് മൂന്നു മാസം പിന്നിട്ടപ്പോള്‍ ജൂണ്‍ ഒന്നിന് രാജ്യത്തെ കോവിഡ് പട്ടികയില്‍ മരണ രേഖപ്പെടുത്തേണ്ട കോളത്തില്‍ വലിയ പൂജ്യം എഴുതിച്ചേര്‍ത്തപ്പോള്‍ ആഹ്ളാദത്തിന്‍റെ അലയൊലികള്‍ രാജ്യമെങ്ങും ഉയര്‍ന്നു.

ഏപ്രില്‍ രണ്ടിലെ 24 മണിക്കൂറിനുള്ളില്‍ 950 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് രാജ്യത്തെ ഏറെ വേദനിപ്പിയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മരണങ്ങളുടെ പരന്പരയായി മാറുന്പോഴും രാജ്യം നിയന്ത്രണങ്ങളുടെ പിടിയില്‍ അമരുകയും ചെയ്തത് ജനജീവിതം നിശ്ചലമാക്കുകയും ചെയ്തു. എങ്കിലും ഭരണാധികാരികള്‍ നിതാന്ത ജാഗ്രതയോടെ എല്ലാം പഠിച്ചും വീക്ഷിച്ചും രാജ്യത്തെ മുരണവിമുക്തമാക്കാന്‍ ശ്രമിച്ചത് വലിയൊരു പോരാട്ടത്തിലൂടെയാണ്.

ജൂണ്‍ മാസത്തിലെ രണ്ടാം ദിവസവും മരണപ്പട്ടിക ശൂന്യമായെന്നു അധികാരികള്‍ പ്രഖ്യാപിച്ചത് തികഞ്ഞ ആത്മവിശ്വാസത്തോടെ ആണെങ്കിലും രാജ്യത്തെ സീരിയസ് കേസുകളായ 617 ആളുകളും വെന്‍റിലേറ്ററിലാണ് ആരോഗ്യവകുപ്പ് തന്നെ സമ്മതിയ്ക്കുന്നു. ഇനിയുള്ള ദിവസങ്ങള്‍ കൊറോണ വൈറസില്‍ നിന്ന് മരണമൊന്നും രേഖപ്പെടുത്തില്ലെന്ന ശുഭാപ്തിയിലാണ് ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം, ദിവസേനയുള്ള കണക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് സമ്മതിച്ചിക്കുകയും ചെയ്തത് പല കോണുകളില്‍ നിന്നും വിമര്‍ശനത്തിനും കാരണമായി. മന്ത്രാലയത്തിന്‍റെ പ്രതിദിന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ആഴ്ചയില്‍ 34 മരണങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണമൊന്നും ഉണ്ടായിട്ടില്ല.

സ്പെയിനില്‍ മൊത്തം 27,127 മരണങ്ങള്‍ രേഖപ്പെടുത്തി, ഇതാവട്ടെ കൊറോണ ബാധിച്ച ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളിലൊന്നും യൂറോപ്പിലെ മൂന്നാമതുമായി മാറി. പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണിത്. നിലവില്‍ 2,87,012 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Related News