Loading ...

Home International

G-7 വിപുലീകരണം, ഇന്ത്യയെ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തെ എതിര്‍ത്ത് ചൈന

ബെയ്ജിംഗ്: ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളെ ജി-7 ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തെ എതിര്‍ത്ത് ചൈന. ഇന്ത്യയേയും റഷ്യയേയും ഓസ്ട്രേലിയയേയും ദക്ഷിണ കൊറിയയേയും ജി- 7 ഉച്ചകോടിയിലേക്ക് ക്ഷണിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നീക്കം നടത്തിയിരുന്നു.

ചൈനയ്ക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചു. ഏഴ് വികസിത രാജ്യങ്ങളുടെ ഗ്രൂപ്പാണ് ജി 7. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളാണ് ഇതിലെ അംഗങ്ങള്‍. 2020 ജൂണില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ജി- 7 ഉച്ചകോടി കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ വരെ നീട്ടിവച്ചിരുന്നു. ഇതിനിടെയാണ് ജി-7, ജി-10 ആയി വിപുലീകരിക്കാന്‍ ട്രംപ് ശ്രമം നടത്തിയത്. ഇതിനെയാണ് ചൈന ശക്തിയുക്തം എതിര്‍ത്തത്.

Related News