Loading ...

Home USA

ജോര്‍ജ് ഫ്ളോയ്ഡിന്‍റെ മരണം;ബ്രിട്ടനിലും പ്രതിഷേധം ശക്തം, അമേരിക്കയിലെ 40ലേറെ നഗരങ്ങളില്‍ കര്‍ഫ്യൂ

വാഷിംഗ്ടണ്‍ ഡിസി: ജോര്‍ജ് ഫ്ളോയ്ഡിന്‍റെ മരണത്തെത്തുടര്‍ന്നുള്ള പ്രക്ഷോഭം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തുന്പോള്‍ 50ഓളം നഗരങ്ങളിലാണ് ആളുകള്‍ തെരുവിലുള്ളത്. കോവിഡ് ഭീഷണിക്കും നിയന്ത്രണങ്ങള്‍ക്കുമപ്പുറം വന്‍ റാലികളും നടത്തപ്പെട്ടു.ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധാഗ്നി ബ്രിട്ടനിലേക്കും കത്തിപ്പടരുന്നു. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനമാണ് നടന്നത്. വംശീയവെറി അവസാനിപ്പിക്കണമെന്ന മുദ്രാവാക്യവുമായാണ് ആളുകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

അമേരിക്കയില്‍ നടക്കുന്ന കടുത്ത പ്രതിഷേധ പരിപാടികള്‍ക്ക് തങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ലണ്ടനിലെ പ്രതിഷേധക്കാര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്ൈ‍റ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ലണ്ടനില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയത്.

ജോര്‍ജ് ഫ്ളോയ്ഡിന്‍റെ മരണത്തിന് ഉത്തരവാദികളായ നാല് പോലീസുകാര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത് ദുര്‍ബലമായ കുറ്റങ്ങളാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു. à´ªàµà´°â€‹à´¤à´¿â€‹à´·àµ‡â€‹à´§à´‚ നടക്കുന്ന പലയിടത്തും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 20ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ്ഹൗസിന് സമീപത്തേക്ക് പ്രതിഷേധം എത്തിയതോടെയാണ് വാഷിംഗ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

ഇന്ത്യാനപൊളിസിലും ലോസ് ഏഞ്ചല്‍സിലും ഷിക്കാഗോ, അറ്റ്ലാന്‍റ, ലൂയിസ് വില്ലെ, സാന്‍ഫ്രാന്‍സിസ്കോ, ഡെന്‍വര്‍ തുടങ്ങിയ നഗരങ്ങളിലുമെല്ലാം കര്‍ഫ്യൂ ഏര്‍പ്പെടുത്തി

Related News