Loading ...

Home Europe

കടുത്ത സാമ്പത്തിക മാന്ദ്യ ഭീതിയില്‍ ഇറ്റലി

റോം: കോവിഡും ലോക്ക്ഡൗണും പല രാജ്യങ്ങളെപ്പോലെ ഇറ്റലിയെയും എത്തിച്ചിരിക്കുന്നതു കടുത്ത സാന്പത്തികമാന്ദ്യത്തിന്‍റെ വക്കില്‍. രണ്ടാം ലോകയുദ്ധ കാലത്തിനു ശേഷം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും സാന്പത്തിക പ്രതിസന്ധിയാണ് മുന്നില്‍.

യൂറോസോണിലെ മൂന്നാമത്തെ വലിയ സന്പദ് വ്യവസ്ഥയായ ഇറ്റലിയില്‍ ബിസിനസ് കോണ്‍ഫിഡന്‍സ് ഇന്‍ഡക്സും കുത്തനെ ഇടിഞ്ഞു. 2005-ല്‍ ഇസ്റ്റാറ്റ് ഇതു തയാറാക്കിത്തുടങ്ങിയ ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്‍ സൂചിക.

കടകളിലും സേവന മേഖലയിലും ടൂറിസം മേഖലയിലും ബിസിനസ് പൂര്‍ണമായി ഇല്ലാതായതാണ് ലോക്ക്ഡൗണില്‍ ദൃശ്യമായത്. à´‡â€‹à´¤à´¾â€‹à´£àµ ഇത്ര വലിയ ഇടിവിനു കാരണമെന്നുവിലയിരുത്തപ്പെടുന്നു.

ജീവനക്കാര്‍ക്ക് ശന്പളം നല്‍കുന്നതിനും ദൈനംദിന ചെലവുകള്‍ നേരിടുന്നതിനും ആവശ്യമായ പണം പോലും പല വ്യവസായങ്ങള്‍ക്കും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. അതേസമയം, യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെ സാന്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറ്റാന്‍ യൂറോപ്യന്‍ കമ്മീഷന്‍ നല്‍കുന്ന 750 ബില്യണ്‍ യൂറോയുടെ രക്ഷാപാക്കേജില്‍നിന്ന് ഇറ്റലിക്ക് 173 ബില്യന്‍ യൂറോയാണ് ലഭിക്കുക.

ലോക്ക്ഡൗണ്‍ കാരണം, 42 ശതമാനം കുടുംബങ്ങള്‍ക്ക് അവരുടെ ജോലിയും വരുമാനവും കുറയ്ക്കേണ്ടിവന്നു, 26 ശതമാനം പേര്‍ ജോലി നിര്‍ത്തി, 24 ശതമാനം പേര്‍ ജോലിയില്‍ പ്രവേശിച്ചു.10ല്‍ ആറു കുടുംബങ്ങള്‍ക്കു ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായി. ഇതിന്‍റെ ഫലമായി 28 ശതമാനം പേരും ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നും ആശങ്കയുണ്ട്.

ഇതിനിടെ, മതിയായ ട്രെയിനിംഗ് ഗ്രാന്‍റുകള്‍ ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച്‌ ഇറ്റലിയിലെ യുവ ഡോക്ടര്‍മാര്‍ പ്രകടനം നടത്തി. ഈ കാരണത്താല്‍ തങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ ജോലി തേടേണ്ട സാഹചര്യമാണുള്ളതെന്നും അവര്‍ കുറ്റപ്പെടുത്തി.

ആഭ്യന്തര യാത്രാ നിയന്ത്രണം പിന്‍വലിക്കും

റോം: ഇറ്റലിയിലെ ആഭ്യന്തര യാത്രാ നിയന്ത്രണം ജൂണ്‍ മൂന്നിനു പിന്‍വലിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. നിയന്ത്രണം പിന്‍വലിച്ചാലും ജാഗ്രത തുടരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറഞ്ഞു.

പ്രതിവാര ആരോഗ്യ റിപ്പോര്‍ട്ട് അവലോകനത്തിനു ശേഷമാണ് നിയന്ത്രണം നീക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്ഥിരീകരിച്ചതെന്ന് റോബര്‍ട്ട് സ്പെരാന്‍സ അറിയിച്ചു. കൊറോണവൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച ലൊംബാര്‍ഡി അടക്കമുള്ള പ്രദേശങ്ങളില്‍ പരിമിതമായ തോതില്‍ അന്താരാഷ്‌ട്ര യാത്രകള്‍ക്കും അനുമതിനല്‍കും.

അതേസമയം, രാജ്യത്തിന്‍റെ തെക്കന്‍ പ്രദേശങ്ങള്‍ സര്‍ക്കാരിന്‍റെ ഇളവുകള്‍ പൂര്‍ണമായി നടപ്പാക്കാതെ പ്രാദേശികമായി ചില നിയന്ത്രണങ്ങള്‍ തുടരാനും ആലോചിക്കുന്നുണ്ട്.

പിസ ഗോപുരം വീണ്ടും തുറന്നു

പിസ: ഇറ്റലിയിലെ ലോക പ്രശസ്തമായ പിസയിലെ ചെരിഞ്ഞ ഗോപുരം മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. തുറന്ന ശേഷം പത്തു വയസുകാരി മാറ്റില്‍ഡയും അവളുടെ പിതാവുമാണ് ഗോപുരത്തിലെ 280 പടികള്‍ ആദ്യമായി കയറിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു സമയത്ത് 15 പേര്‍ക്കു മാത്രമാണ് പ്രവേശനം. മാസ്ക് നിര്‍ബന്ധമാണ്. ആരും പരസ്പരം ഒരു മീറ്ററിലധികം അടുത്തെത്താതിരിക്കാന്‍ ഒരു ഇലക്‌ട്രോ‌ണിക് ഉപകരണവും നല്‍കും. ദൂരപരിധി കുറഞ്ഞാല്‍ ഈ ഉപകരണം സിഗ്നല്‍ നല്‍കും.

പ്രതിവര്‍ഷം 50 ലക്ഷം സന്ദര്‍ശകര്‍ എത്താറുള്ള സ്ഥലമാണിത്. മിലാനിലെ ഡ്യുമോ കത്തീഡ്രല്‍ മാത്രമല്ല, പുരാവസ്തു പ്രദേശം, മേല്‍ക്കൂര ടെറസുകള്‍, മ്യൂസിയം എന്നിവ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു.

കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്ത് അടച്ചതിനെത്തുടര്‍ന്നു കര്‍ശനമായ ആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിച്ചു കത്തീഡ്രലില്‍ ദിവ്യബലി ആഘോഷമായി പുനരാരംഭിക്കുകയും ചെയ്തു.

Related News