Loading ...

Home National

രാജ്യത്ത് ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിൻവലിക്കും;ജൂണ്‍ എട്ട് മുതല്‍ ആരാധാനാലയങ്ങള്‍ തുറക്കാം

ന്യൂഡല്‍ഹി: ആരാധനാലയങ്ങള്‍‌ തുറക്കുന്നതടക്കം നിരവധി ഇളവുകള്‍ നല്‍കി ദേശീയ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. അഞ്ചാം പതിപ്പില്‍ ഇതുവരെയുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടമായി നീക്കുകയാണ് ചെയ്യുന്നത്. അഞ്ചാം ഘട്ടം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെങ്കിലും എട്ടാം തീയതി മുതല്‍ ഇളവുകള്‍ നല്‍കിത്തുടങ്ങും.

ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുതിയ മാര്‍ഗനിര്‍ദേശപ്രകാരം കോവിഡ് തീവ്രബാധിത പ്രദേശങ്ങള്‍ ഒഴിച്ച്‌ എല്ലാ പ്രവര്‍ത്തനങ്ങളും ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ അനുമതി നല്‍കുകയാണ്. à´•â€‹à´£àµà´Ÿàµ†â€‹à´¯àµà´¨àµâ€â€‹à´®àµ†â€‹à´¨àµâ€à´±àµ സോണുകളില്‍ കര്‍ശന നിയന്ത്രണം തുടരും. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഏതൊക്കെയെന്ന് ജില്ലാ ഭരണകൂ ടങ്ങള്‍ക്ക് തീരുമാനിക്കാം.

കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ജൂണ്‍ 30 വരെ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇവിടെ കടക്കുന്നതും പുറത്തുപോവുന്നതും കര്‍ശനമായി നിയന്ത്രിക്കും. ഈ പ്രദേശങ്ങളില്‍ രോഗികളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തലും വീടുതോറുമുള്ള നിരീക്ഷണവും ശക്തമാക്കുമെന്നും കേന്ദ്രം അറിയിച്ചു.

ലോക്ക്ഡൗണ്‍ പുതിയ പതിപ്പില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏര്‍പ്പെടുത്താം.

ആദ്യഘട്ടം- ജൂണ്‍ എട്ട് മുതല്‍

ആരാധാനാലയങ്ങള്‍, ഹോട്ടല്‍‌, റസ്റ്റോറന്‍റുകള്‍, ഷോപ്പിംഗ് മാളുകള്‍, വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തനാനുമതി. ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ സാമൂഹിക അകലം ഉറപ്പുവരുത്തിയാകും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക.

രണ്ടാം ഘട്ടം

സ്കൂളുകള്‍, കോളേജുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയവ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷം തുറക്കും.

മൂന്നാം ഘട്ടം

തിയറ്റര്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍, മെട്രോ റെയില്‍ സര്‍വീസ്, ബാറുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി. എന്നാല്‍ ഇവയും സാഹചര്യം വിലയിരുത്തി കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അനുവദിക്കൂ.

ലോക്ക്ഡൗണ്‍ അഞ്ചാം പതിപ്പില്‍‌ അന്തര്‍സംസ്ഥാന, അന്തര്‍ജില്ലാ യാത്രകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനം കടന്നും സംസ്ഥാനത്തിനുള്ളിലും യാത്രയ്ക്കും ചരക്ക് നീക്കത്തിനും നിയന്ത്രണവമുണ്ടാവില്ല.

രാജ്യാന്തരവിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സ്ഥിതി വിലയിരുത്തിയ ശേഷം മാത്രം. സാമൂഹിക, രാഷ്ട്രീയ, മത, സാംസ്കാരിക സമ്മേളനങ്ങള്‍ തുടങ്ങി പൊതുപരിപാടികള്‍ക്കുള്ള വിലക്ക് തുടരും. രാത്രിയാത്രാ നിയന്ത്രണവും തുടരും. രാത്രി ഒമ്ബത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ യാത്രാവിലക്കുണ്ടാകും.

Related News