Loading ...

Home Europe

കോവിഡില്‍ തകര്‍ന്ന് യൂറോപ്യന്‍ തൊഴില്‍മേഖല

ബ്രസല്‍സ്: കോവിഡ് -19 എന്ന മഹാമാരി യൂറോ സോണില്‍ തൊഴില്‍മേഖലയെ ആകമാനം തകിടം മറിച്ചുവെന്നു മാത്രമല്ല ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തു. à´ˆ സ്ഥിതി കുടുംബങ്ങളെയും രാജ്യങ്ങളെയും നയിക്കുന്നത് കടുത്ത ദാരിദ്ര്യത്തിലേയ്ക്കും പട്ടിണിയിലേക്കുമാണ്. വന്‍ സാന്പത്തിക ശക്തികളായ ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളെ തൊഴിലില്ലായ്മ ഏറെ പിടിച്ചുകുലുക്കിയ സാഹചര്യമാണ് ഉണ്ടായിരിയ്ക്കുന്നത്. കൊറോണ മരണം 32,000 കടന്ന ഇറ്റലിയില്‍ തൊഴിലില്ലായ്മയും ഉയര്‍ന്നിരിക്കുകയാണ്. à´‡â€‹à´±àµà´±â€‹à´²à´¿â€‹à´¯à´¿â€‹à´²àµâ€ അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

ഇറ്റലിയിലെ തൊഴിലില്ലായ്മാ നിരക്ക് 11.2 ശതമാനത്തിലെത്തി. കൊറോണ വൈറസ് ബാധ ഇറ്റലിയിലെ നിരവധി വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിച്ചു. ഉപഭോഗ മൂല്യത്തിന്‍റെ കാര്യത്തില്‍ ഹോട്ടല്‍, കാറ്ററിംഗ് മേഖലയ്ക്ക് ഏറ്റവും വലിയ കുറവുണ്ടായതായി കണക്കാക്കപ്പെടുന്നു. കൊറോണവൈറസ് കാരണമുണ്ടായ പ്രതിസന്ധി ഇറ്റലിയില്‍ ഈ വര്‍ഷം അഞ്ച് ലക്ഷം പേരുടെ ജോലിയെ ബാധിക്കുമെന്ന് സര്‍ക്കാരിന്‍റെ എംപ്ലോയ്മെന്‍റ് പോളിസി ഏജന്‍സി കണക്കാക്കുന്നു.

രാജ്യത്തിന്‍റെ മുഖ്യ വരുമാന സ്രോതസുകളിലൊന്നായ ടൂറിസം മേഖലയെ കൊറോണ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഈ മേഖലയെ ആശ്രയിച്ചു ജോലി ചെയ്യുന്ന ഭൂരിഭാഗം പേര്‍ക്കും ജോലി പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഇതില്‍ ഒട്ടനവധി മലയാളികളും ഉള്‍പ്പെടും. മാസങ്ങള്‍ നീണ്ട ലോക്ഡൗണില്‍ നിന്നു രാജ്യം സാവധാനം പുറത്തുവരുന്പോള്‍ ആശങ്ക മാത്രമാണ് എല്ലാവര്‍ക്കും മിച്ചമായുള്ളത്. ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് ആവുന്നത്ര സഹായം നല്‍കാന്‍ കോന്തെ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും എത്രമാത്രം ടൂറിസ്റ്റുകളെ രാജ്യത്തക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന ചിന്ത സര്‍ക്കാരിനെയും അലട്ടുന്നുണ്ട്.

ഇറ്റലിയില്‍ അനധികൃതമായി കുടിയേറിയ ആളുകള്‍ക്ക് ശരിയായ രേഖകളും വീസാ മസ്റ്റാറ്റസും ഒക്കെ മാറ്റി നല്‍കാമെന്ന് കഴിഞ്ഞ മാസം കോന്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്‍ പ്രതിപക്ഷ സഹകരണത്തോടെയാണ് പാസാക്കിയത്. ഈ നിയമം ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇത്തരക്കാരുടെ എണ്ണം രണ്ടുലക്ഷത്തിനും ആറുലക്ഷത്തിനും ഇടയില്‍ വരുമെന്നാണ് കണക്ക്. ഇവരില്‍ ഒട്ടനവധി മലയാളികളും ഉള്‍പ്പെടും. ഇവര്‍ക്കു പുതിയ വീസ ലഭിക്കാന്‍ സമയവും നല്‍കിയിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 15 വരെയാണ് വീസായ്ക്ക് അപേക്ഷിക്കാനുള്ള സമയം. ഇതിനിടയില്‍ ഒരു ജോലി സന്പാദിച്ചാല്‍ മാത്രമേ ഇത്തരക്കാര്‍ക്ക് പുതിയ ഇറ്റാലിയന്‍ സര്‍ക്കാരിന്‍റെ നാഷണല്‍ ഏജന്‍സി ഫോര്‍ ആക്റ്റീവ് ലേബര്‍ പോളിസീസ് അന്‍പാല്‍ ഈ വര്‍ഷം രാജ്യത്ത് അരലക്ഷം തൊഴിലുകള്‍ നഷ്ടപ്പെടുമെന്ന് കണക്കാക്കുന്നു.

തൊഴില്‍ പ്രതിസന്ധി നേരിടാന്‍ ജര്‍മനി

ബര്‍ലിന്‍: കൊറോണ വൈറസ് ബാധ നേരിടാന്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്പോള്‍ തൊഴില്‍ നഷ്ടത്തിന്‍റെ ആശങ്കയിലാണ് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍. ഈ ആശങ്ക ഒരു പരിധി വരെ പരിഹരിക്കാന്‍ പഴയൊരു രീതി പൊടിതട്ടിയെടുത്തിരിക്കുന്നു പല മാനേജ്മെന്‍റുകളും.

ജര്‍മനിയില്‍ ഇതിന് കുര്‍സാബീറ്റ് എന്നു പറയും. ജോലി സമയത്തില്‍ കുറവ് വരുത്തി കരാര്‍ തൊഴിലാളികളുമായുള്ള ബന്ധം നിലനിര്‍ത്തുന്ന രീതിയാണിത്. പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കുന്ന സമയത്ത് ഇവര്‍ക്ക് അതതു സ്ഥാപനങ്ങളില്‍ പഴയ രീതിയില്‍ വീണ്ടും ജോലിയുണ്ടാകും.

തൊഴിലാളികളുടെ ശന്പളം പൂര്‍ണമായി മുടങ്ങാതിരിക്കുന്നതിന് സര്‍ക്കാരും കന്പനികള്‍ക്ക് സഹായം പ്രഖ്യാപിച്ചു. ഇതിനായി നാലര ലക്ഷത്തിലധികം സ്ഥാപനങ്ങളാണ് ഇതിനകം അപേക്ഷ നല്‍കിയിട്ടുള്ളത്.

2009 ലെ ആഗോള സാന്പത്തിക മാന്ദ്യം ഒന്നര ദശലക്ഷം തൊഴിലാളികളെയാണ് ബാധിച്ചതെങ്കില്‍ കൊറോണ പ്രതിസന്ധി അതിലധികം പേരെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
ഒറ്റ മാസത്തില്‍ 13.2 ശതമാനത്തിന്‍റെ വര്‍ധനയാണ് ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ തൊഴില്‍രഹിതരുടെ എണ്ണം 26 ലക്ഷമായി വര്‍ധിച്ചെന്നും കണക്കാക്കുന്നു.

വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം അവകാശമായി പ്രഖ്യാപിക്കുന്നത് ജര്‍മന്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. കൊറോണവൈറസ് കാരണമുള്ള നിയന്ത്രണങ്ങള്‍ തുടരുന്ന കാലത്തോളം ഇത് ആവശ്യമാണെന്ന് രാജ്യത്തിന്‍റെ തൊഴില്‍ മന്ത്രി ഹ്യൂബര്‍ട്ടസ് ഹീല്‍ അഭിപ്രായപ്പെട്ടു. ഈ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ജര്‍മനിയെ ജീവനക്കാരില്‍ 25 ശതമാനം പേരും വര്‍ക്ക് ഫ്രം ഹോം സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ വരുന്നതിനു മുന്‍പുള്ള സമയത്തെ അപേക്ഷിച്ച്‌ 12 ശതമാനം കൂടുതലാണിത്.

സ്പെയിനില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു

മാഡ്രിഡ്: സ്പെയ്നില്‍ തൊഴിലില്ലായ്മാ നിരക്ക് 14.4 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2019 നാലാം പാദം വരെയും നടപ്പുവര്‍ഷം തുടങ്ങിയപ്പോഴും സ്പെയിനിലെ തൊഴിലില്ലായ്മാ നിരക്ക് ഏകദേശം 8.4 ശതമാനമായിരുന്നു. 2017 ലെ രണ്ടാം പാദത്തിലെ തൊഴിലില്ലായ്മാ നിരക്ക് അതിന്‍റെ ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ 9.72 ശതമാനം കുറവായിരുന്നു, 2013 ന് ശേഷമുള്ള ഓരോ വര്‍ഷവും ആദ്യ പാദത്തില്‍ തൊഴിലില്ലായ്മയില്‍ നേരിയ വര്‍ധനയുണ്ടായി.

അതേസമയം, രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും കുത്തനെയുള്ള ഇടിവാണ് സ്പാനിഷ് സന്പദ് വ്യവസ്ഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ പാദത്തില്‍ കാണുന്ന 5.2 ശതമാനം ഇടിവ് വരുന്ന പാദങ്ങളില്‍ കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. യൂറോപ്പിലെ നാലാമത്തെ വലിയ സന്പദ് വ്യവസ്ഥയാണ് സ്പെയിന്‍.

ഫ്രാന്‍സില്‍ തൊഴിലില്ലായ്മ നിരക്ക് 10.4 ശതമാനം

കൊറോണയില്‍പ്പെട്ടു ഫ്രാന്‍സില്‍ 28,000 അധികം ആളുകളാണ് മരിച്ചത്. ഇതോടൊപ്പം ഫ്രാന്‍സിലെ തൊഴിലില്ലായ്മാ നിരക്ക് 10.4 ശതമാനത്തിലെത്തി. 2008 ലെ സാന്പത്തിക, സാന്പത്തിക പ്രതിസന്ധിക്ക് ശേഷം വര്‍ഷം തോറും സ്തംഭനാവസ്ഥയിലായിരുന്ന ഫ്രഞ്ച് സന്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം തൊഴിലില്ലായ്മ ഒരു പ്രധാന പ്രശ്നമായി തുടരുന്നു. 2018 ന്‍റെ ആദ്യ പാദത്തില്‍ 25 നും 49 നും ഇടയില്‍ പ്രായമുള്ള 14 ലക്ഷത്തിലധികം ആളുകള്‍ ഫ്രാന്‍സില്‍ തൊഴിലില്ലാത്തവരായിരുന്നു.

Related News