Loading ...

Home Kerala

കേരളത്തില്‍ 40 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതര്‍ 1,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 40 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് പത്ത് പേര്‍ക്കും പാലക്കാട്ട് എട്ട് പേര്‍ക്കും ആലപ്പുഴയില്‍ ഏഴ് പേര്‍ക്കും കൊല്ലത്ത് നാല് പേര്‍ക്കും വയനാട്, പത്തനംതിട്ട ജില്ലകളില്‍ മൂന്ന് പേര്‍ക്കും കോഴിക്കോട്, എറണാകുളം ജില്ലകളില്‍ രണ്ട് പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച ഒന്‍പത് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മഹാരാഷ്ട്രയില്‍നിന്നെത്തിയ 16 പേര്‍ക്കും തമിഴ്നാട്ടില്‍നിന്നെത്തിയ അഞ്ച് പേര്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തെലുങ്കന എന്നി സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. à´®àµ‚ന്ന് പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

അതേസമയം രോഗം സ്ഥിരികരിച്ച്‌ ചികിത്സയിലായിരുന്ന പത്ത് പേരുടെ പരിശോധനാഫലം നെഗറ്റീവായി. മലപ്പുറത്ത് ആറ് പേരും കാസര്‍ഗോട്ട് രണ്ട് പേരും വയനാട്, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് ഇതുവരെ 1,004 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 445 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,940 പേര്‍ വീടുകളിലും 892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 229 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് 58,866 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 56,558 സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 9,095 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 8,541 സാമ്ബിളുകള്‍ നെഗറ്റീവ് ആയി.

Related News