Loading ...

Home Gulf

നിയന്ത്രണങ്ങള്‍ക്ക് ഇളവ്;സൗദിയിൽ പള്ളികൾ നമസ്കാരങ്ങൾക്ക് വേണ്ടി തുറക്കും

ജിദ്ദ: à´¸àµ—ദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന സൂചന നല്‍കി നിലവിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കര്‍ഫ്യൂവില്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങളില്‍ അയവുവരുത്തുന്ന പ്രഖ്യാപനം ആഭ്യന്തര മന്ത്രാലയമാണ് നടത്തിയത്. à´žà´¾à´¯à´±à´¾à´´àµâ€‹à´š മുതൽ രാജ്യത്തെ പള്ളികൾ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾക്ക് വേണ്ടി തുറക്കും.ഞായറാഴ്ച മുതല്‍ രാജ്യത്തെ പള്ളികള്‍ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ക്ക് വേണ്ടി തുറക്കും. എന്നാല്‍ നമസ്കാരങ്ങള്‍ക്ക് വേണ്ടി പള്ളിയിലെത്തുന്നവര്‍ കര്‍ശനമായ നിബന്ധനകള്‍ പാലിക്കണം. ഇത് സംബന്ധിച്ച മുന്‍കരുതലുകളും നിയന്ത്രണങ്ങളും എന്താണെന്ന് വ്യക്തമാക്കി രാജ്യത്തെ മുഴുവന്‍ പള്ളി ജീവനക്കാര്‍ക്കും മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് നിര്‍ദേശം നല്‍കി. മക്ക ഒഴികെയുള്ള സ്ഥലങ്ങളിലെ പള്ളികള്‍ ശവ്വാല്‍ എട്ട് മുതല്‍ 28 വരെ തുറക്കാന്‍ അനുവാദം നല്‍കി രാജാവ് ഉത്തരവിട്ടിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് നിബന്ധനകള്‍ നിശ്ചയിച്ച്‌ അത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ പള്ളി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.നമസ്കാരത്തിന് 15 മിനുറ്റ് മുമ്ബ് മാത്രമേ പള്ളികള്‍ തുറക്കാന്‍ പാടുള്ളൂ. നമസ്കാരം കഴിഞ്ഞാല്‍ 10 മിനുറ്റിനു ശേഷം അടയ്ക്കണം. ബാങ്കിനും ഇഖാമത്തിനുമിടയിലുള്ള കാത്തിരിപ്പ് സമയം 10 മിനുറ്റായിരിക്കും. ജനാലകളും വാതിലുകളും നമസ്കാരം കഴിയുന്നതു വരെ തുറന്നിടണം. മുസ് ഹഫുകളും പുസ്തകങ്ങളും പള്ളിക്കകത്ത് നിന്ന് എടുത്തു മാറ്റണം (അത് താല്‍ക്കാലികമാണ്). നമസ്കരിക്കാന്‍ വരിനില്‍ക്കുന്നവര്‍ നിശ്ചിത ശാരീരിക അകലം പാലിക്കണം. അതായത് ഒരോ ആളും രണ്ട് മീറ്റര്‍ അകലത്തിലാകണം നില്‍ക്കേണ്ടത്. രണ്ട് വരികള്‍ക്കിടയില്‍ ഒരു വരിയുടെ ഇടമുണ്ടാവണം. വാട്ടര്‍ കൂളറുകളും ഫ്രിഡ് ജുകളും പള്ളിക്കകത്ത് പ്രവര്‍ത്തിപ്പിക്കരുത്. ഉള്ളത് അടച്ചുപൂട്ടണം. വെള്ളമോ ഭക്ഷണമോ സുഗന്ധദ്രവ്യങ്ങളോ, മിസ്വാക്കോ പള്ളിയില്‍ വിതരണം ചെയ്യാന്‍ പാടില്ല. വുദുവെടുക്കുന്ന സ്ഥലങ്ങള്‍ അടച്ചിടണം.അതായത് വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തി വരണം. പഠനക്ലാസുകളും പ്രഭാഷണങ്ങളും പള്ളികളില്‍ അനുവദിക്കില്ല. അവയ് ക്കുള്ള വിലക്കുകള്‍ തുടുരും. എന്നാല്‍ വിദൂര വിനിമയ സംവിധാനത്തിലുടെ ഖുര്‍ആന്‍ പഠനവും മറ്റും തുടരാനാകും. പള്ളികളിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും മാസ് കുകളും ൈകയ്യുറകളും ധരിച്ചിരിക്കണം. അത് സംബന്ധിച്ച്‌ ആളുകള്‍ക്ക് ഇമാമുകള്‍ ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കണം. സ്വന്തമായ നമസ്കാര വിരിപ്പുമായാണ് പള്ളിയിലേക്ക് വരേണ്ടത്. നമസ്കാരം കഴിഞ്ഞ ശേഷം അത് പള്ളിയില്‍ ഉപേക്ഷിക്കാന്‍ പാടില്ല.15 വയസില്‍ താഴേയുള്ള കുട്ടികള്‍ പള്ളികളില്‍ വരാന്‍ പാടില്ല. പള്ളിയുടെ കവാടങ്ങളില്‍ തിരക്ക് കൂട്ടരുത്. ശരീര അകലം പാലിക്കാന്‍ ഒാരോരുത്തരായി മാത്രമേ കവാടങ്ങളും വാതിലുകളും കടക്കാന്‍ പാടുള്ളൂ. ജുമുഅ നമസ് കാരത്തിനും ഇതേ നിബന്ധനകള്‍ ബാധകമാണ്. തിരക്കുണ്ടാക്കാന്‍ പാടില്ല. ആളുകളുടെ തിരക്കൊഴിവാക്കാന്‍ എല്ലാ പള്ളികളിലും ജുമുഅക്ക് സൗകര്യം ഒരുക്കണമെന്നും പള്ളി പരിപാലകരോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ജുമുഅ നമസ്കാരത്തിെന്‍റ 20 മിനുട്ട് മുമ്ബായിരിക്കണം ആദ്യ ബാങ്ക് നല്‍കേണ്ടത്. പള്ളികള്‍ ജുമുഅക്ക് 20 മിനുട്ട് മുമ്ബ് തുറക്കുകയും നമസ്കാരം കഴിഞ്ഞ് 20 മിനുട്ടിന് ശേഷം അടക്കുകയും വേണം. ഖുത്തുബക്കും നമസ്കാരത്തിനുമിടയിലെ സമയം 15 മിനുട്ടില്‍ കൂടരുത്

Related News