Loading ...

Home National

ഇന്ത്യാ-ചൈന സംഘര്‍ഷം രൂക്ഷം;അതിർത്തിയിൽ വ്യോമതാവളം വികസിപ്പിച്ച് ചൈന

ഡല്‍ഹി:ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനിടെ ചൈന വ്യോമതാവളം വികസിപ്പിക്കുന്നതായി റിപ്പോർട്ട്. പാംഗോങ് തടാകത്തിൽനിന്ന് 200 കിലോമീറ്റർ മാത്രം അകലെയുള്ള വ്യോമതാവളത്തിൽ നിർമാണ പ്രവർത്തനത്തനങ്ങൾ നടക്കുകയാണ്. ഇതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. ഈമാസം അഞ്ച്, ആറ് തീയതികളിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ മുഖാമുഖം എത്തിയിരുന്നു സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച്‌ ചൈന നിലപാട് കടുപ്പിച്ചതിനു പിന്നാലെ സേനാസന്നാഹം ശക്തമാക്കി ഇന്ത്യയും. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാംഗോങ് ട്സോ തടാകം, ഗാല്‍വന്‍ താഴ്‌വര, ഡെംചോക് എന്നിവിടങ്ങളില്‍ ഇരു സേനകളും മുഖാമുഖം നില്‍ക്കുകയാണ്.സംഘര്‍ഷാവസ്ഥ അനുനിമിഷം രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സേനാ മേധാവികളുമായും അദ്ദേഹം ചര്‍ച്ച നടത്തി. കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നാണു സൂചനകള്‍. à´Žà´¨àµà´¨à´¾à´²àµâ€, പോരാട്ടമികവു വര്‍ധിപ്പിക്കാനായി സേനയിലെ വികസന നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുന്‍പേ നിശ്ചയിച്ച യോഗമാണു നടന്നതെന്ന നിലപാടിലാണു സേനാകേന്ദ്രങ്ങള്‍. നേരത്തേ സേനാ മേധാവികള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും ചര്‍ച്ച നടത്തിയിരുന്നു.അതേസമയം യുദ്ധസജ്ജമാകാന്‍ ചൈനീസ് പ്രസിഡന്റ് à´·à´¿ ചിന്‍പിങ് ഉത്തരവിട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും സേനയ്ക്കു ചിന്‍പിങ്ങ് നിര്‍ദേശം നല്‍കി . പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുമ്ബോഴാണു ചിന്‍പിങ്ങിന്റെ ഉത്തരവ്.കൂടാതെ കൊറോണ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കുടുങ്ങിയ ചൈനീസ് പൗരന്‍മാരെ നാട്ടിലെത്തിക്കാനും ചൈന നടപടിയാരംഭിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നു ഷാങ്ഹായിലേക്കു വിമാന സര്‍വീസുകള്‍ നടത്തും. രോഗലക്ഷണങ്ങളുള്ളവരെ കൊണ്ടുപോകില്ല.

Related News