Loading ...

Home Gulf

പ്രവാസികളെ തിരിച്ച് വിളിച്ച് ഗൾഫ് രാജ്യങ്ങൾ

ദുബൈ: പ്രവാസഭൂമിയില്‍നിന്ന് നാടണയാന്‍ ആഗ്രഹിക്കുന്നവരെപ്പോലെ നാട്ടില്‍നിന്ന് തിരിച്ചെത്തി ഗള്‍ഫ് നാടുകളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുന്നതും ആയിരങ്ങളാണ്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വിസ് പ്രഖ്യാപിച്ചത് ഏറെ ആശ്വാസം പകര്‍ന്നിരിക്കുകയാണ് പലര്‍ക്കും. ഇന്നു മുതല്‍ ജൂണ്‍ നാലു വരെ 95 സര്‍വിസുകളാണ് ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. à´‡â€‹à´¤à´¿â€‹à´²àµâ€ 80 എണ്ണവും കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍നിന്നാണ്. ദുബൈ, അബൂദബി, ദോഹ, കുവൈത്ത്, മസ്കത്ത്, സലാല, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വിസുണ്ട്.എന്നാല്‍, ഏറ്റവുമധികം വിമാനങ്ങള്‍ യു.എ.ഇയിലെ വിമാനത്താവളങ്ങളിലേക്കാണ്. മടങ്ങിയെത്തുന്നവര്‍ 14 ദിവസം ക്വാറന്‍റീനില്‍ നിര്‍ബന്ധമായി തുടരേണ്ടി വരും. കോവിഡ് പരിശോധനാഫലം നെഗറ്റിവ് ആണ് എന്ന് കണ്ടെത്തിയ ശേഷമേ ജോലിയില്‍ പ്രവേശിക്കാനുമാകൂ. എന്നിരിക്കിലും വലിയ കടമ്ബ കടന്നുകിട്ടിയ ആശ്വാസമാണ് പലര്‍ക്കും. ടിക്കറ്റ് നിരക്ക് ചൂഷണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.നാട്ടില്‍ അവധിയില്‍ എത്തിയശേഷം അപ്രതീക്ഷിതമായി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഇവര്‍ പ്രതിസന്ധിയിലായത്. ഇത്തരത്തില്‍ നാട്ടില്‍ കുടുങ്ങിപ്പോയവരില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രത്യേക അനുമതിയില്‍ നേരത്തേതന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചെത്തിച്ചു തുടങ്ങിയിരുന്നു.എന്നാല്‍, മറ്റു ജോലികളില്‍ ഉള്ളവര്‍ അപ്പോഴും അനിശ്ചിതമായി നാട്ടില്‍ തന്നെ തുടര്‍ന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ലോക്ഡൗണിലും താരതമ്യേന ജോലിത്തിരക്ക് കുറഞ്ഞ റമദാന്‍ സീസണിലും ആയിരുന്നതിനാല്‍ പല സ്ഥാപനങ്ങളും ജീവനക്കാരുടെ അവധി നിയമാനുസൃതമായി ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. കുടുംബം നാട്ടില്‍പെട്ടുപോയവര്‍, കുടുംബം ഗള്‍ഫിലും ഗൃഹനാഥന്‍ നാട്ടിലും ആയിപ്പോയ സംഭവങ്ങളും നിരവധിയാണ്.

Related News