Loading ...

Home Kerala

രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വന്നാല്‍ വന്‍ പിഴ; നിര്‍ബന്ധിത ക്വാറന്‍റൈന്‍

തിരുവനന്തപുരം: രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കും. ഇവര്‍ക്ക് 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈനും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്‍റെ മറവില്‍ തമിഴ്നാട്ടില്‍നിന്ന് കെട്ടിട നിര്‍മാണ തൊഴിലാളികള്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. à´•àµâ€‹à´±àµâ€‹à´•àµà´•àµâ€‹à´µâ€‹à´´à´¿â€‹à´•â€‹à´³à´¿â€‹à´²àµ‚ടെ ആളുകളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബസുകളിലും ബസ് സ്റ്റാന്‍റിലും തിരക്കനുഭവപ്പെടുന്നു. ഓട്ടോകളിലും കൂടുതല്‍ പേര്‍ സഞ്ചരിക്കുന്നു.പലയിടത്തുനിന്നും ഇത്തരം പരാതികള്‍ കിട്ടുന്നു. വിലക്ക് ലംഘിച്ച്‌ ആളുകളെ കയറ്റുന്ന വാഹന ഉടമകള്‍ക്കെതിരേ നടപടിയുണ്ടാകും. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. തിരക്കൊഴിവാക്കാന്‍ പോലീസ് കാര്‍ക്കശ്യത്തോടെ ഇടപെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related News