Loading ...

Home sports

കേരള ബ്ലാസ്റ്റേഴ്സും ജിംഗനും പിരിഞ്ഞു

കേരള ബ്ലാസ്റ്റേഴ്സും സെന്റര്‍ ബാക്ക് സന്ദേഷ് ജിംഗനും പരസ്പരം വഴി പിരിഞ്ഞു. ക്ലബ് തന്നെ ഔദ്യോഗിക കുറിപ്പിലൂടെ ജിങ്കന്റെ വിടവാങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് വഴി പിരിഞ്ഞത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് വളര്‍ത്തിയ സന്ദേഷ് ഒരു പുതിയ വെല്ലുവിളി പിന്തുടരാന്‍ ഒരുങ്ങുകയാണ്.ആരാധകര്‍ 'ദി വാള്‍' എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്. 2014ല്‍ തന്റെ ഐഎസ്‌എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്‌എല്ലിന്റെയും à´Ž.ഐ.എഫ്.എഫിന്റേയും എമേര്‍ജിങ് പ്ലയെര്‍ പുരസ്‌കാരത്തിന് സന്ദേശ് അര്‍ഹനായിരുന്നു. രണ്ട് ഐ‌എസ്‌എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്‌എല്‍ സീസണില്‍ സന്ദേശ് കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ചിട്ടുണ്ട്. à´Ž.ഐ.എഫ്.എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിംഗന്‍.ക്ലബില്‍ എത്തിയത് മുതല്‍ ഒരു കളിക്കാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് കണ്ടെത്തി ആദ്യം മുതലുള്ള ജിംഗന്റെ വളര്‍ച്ചയെ പിന്തുണച്ചതില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അഭിമാനിക്കുന്നു എന്ന് ക്ലബ് ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു. ജിങ്കനോടുള്ള ആദര സൂചകമായി കേരള ബ്ലാസ്റ്റേഴ്സിലെ 21ആം നമ്ബര്‍ ജേഴ്സി ഇനി ആര്‍ക്കും നല്‍കില്ല എന്നും ക്ലബ് വ്യക്തമാക്കി.

Related News