Loading ...

Home National

ബംഗാള്‍, ഒഡീഷ തീരത്ത് ആഞ്ഞടിച്ച്‌ ഉംപുണ്‍; ബംഗാളിൽ 72 മരണം

ന്യൂഡല്‍ഹി: ജീവനെടുത്ത് ഉംപുന്‍ ചുഴലിക്കാറ്റ്. കനത്തമഴയ്ക്കൊപ്പം എത്തിയ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി.കൊല്‍ക്കത്ത: ഉംപൂന്‍ ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 72 ആയതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.കൊല്‍ക്കത്തയില്‍ മാത്രം 17 പേര്‍ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. വൈദ്യുതി ബന്ധം താറുമാറായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചു.ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ഥിതി സാധാരണ നിലയിലേക്കെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു
 
ഒഡീഷയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് പശ്ചിമബംഗാളിലെ ദിഗ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപ് എന്നിവയിലൂടെ ചുഴലിക്കാറ്റ് തീരംതൊട്ടത്.


ബംഗാള്‍ ഉള്‍ക്കടലില്‍ സൂപ്പര്‍ സൈക്ലോണായി രൂപപ്പെട്ട ഉംപുന്‍ ശക്തിക്ഷയിച്ച്‌ അതിതീവ്ര ചുഴലിക്കാറ്റായി മാറുകയായിരുന്നു.

Related News