Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരായി ഇന്ന് 5 പേര്‍ ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് 7à´¸ മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ 2 വീതം, കോഴിക്കോട്, എറണാകുളം ആലപ്പുഴ ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് പോസറ്റീവായത്.നെഗറ്റീവായത് തൃശൂര്‍ 2, കണ്ണൂര്‍, വയനാട്, കാസര്‍കോട് ഒന്ന് വീതമാണ്. 12 പേര്‍ വിദേശത്തുനിന്നും വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് എട്ടുപേര്‍, തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് പേര്‍. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതുവരെ 666 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 161 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 74, 398 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. വീടുകളില്‍ 73, 895 പേര്‍, ആശുപത്രികളില്‍ 533 പേരാണ് ഉള്ളത്. ഇന്ന് 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48,543 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 46,961 എണ്ണം നെഗറ്റീവാണ്. മുന്‍ഗണനാവിഭാഗത്തില്‍ 6900 സാമ്ബിളുകളില്‍ 5728 നെഗറ്റീവാണ്. പുതിയ ഹോട്ട്‌സ്‌പോട്ടുകളില്ല.നേരത്തെ പറഞ്ഞതു പോലെ നാം കൂടുതല്‍ ജാഗ്രത കാണിക്കേണ്ട സമയമാണിണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ വര്‍ധന മനസ്സിലാക്കി കൊണ്ടാണ് രോഗനിര്‍വ്യാപന പദ്ധതി തയാറാക്കിയിട്ടുള്ളത്. വൈറസ് നമ്മുടെ നാട്ടിലേക്ക് വന്നത് ആരുടെയെങ്കിലും കുറ്റമല്ല. à´šà´¿à´² കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍ പെട്ടതു കൊണ്ടാണ് പുറത്തുനിന്നു വന്നവരിലാണ് രോഗം കൂടുതല്‍ എന്നു പറഞ്ഞത്. രോഗം എങ്ങനെയാണ് വരുന്നതെന്ന തിരിച്ചറിവുണ്ടാകണം.നമ്മുടെ സഹോദരങ്ങളാണ് അവരുടെ മണ്ണിലേക്കാണു വരുന്നത്. അവരെ സംരക്ഷിക്കണം. എന്നാല്‍ അതോടൊപ്പം നാട്ടിലുള്ളവരെയും സംരക്ഷിക്ഷണം. സംസ്ഥാന അതിര്‍ത്തികളില്‍ റെഡ്സോണില്‍ ഉള്ളവര്‍ വന്നാല്‍ അവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഇന്നത്തെ നിലയില്‍ അപകടമാണ്. കേരളത്തില്‍ എത്തുന്നവരെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിര്‍ത്തേണ്ടവരാണെന്നോ അര്‍ത്ഥമില്ല. അങ്ങനെ വരുന്നവരെക്കുറിച്ച്‌ ചിലര്‍ തെറ്റായ വ്യഖ്യാനം നല്‍കുന്നുണ്ട്. പ്രവാസികള്‍ അകറ്റി നിര്‍ത്തേണ്ടവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News