Loading ...

Home Kerala

ഞായറാഴ്ച സമ്പൂർണ ലോക്ഡൗണ്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ശനിയാഴ്ചത്തെ സര്‍ക്കാര്‍ ഓഫിസ് അവധി തുടരുമോയെന്ന് ആലോചിക്കും. കഴിഞ്ഞ ഞായറാഴ്ചത്തെ പോലെ à´ˆ ഞായറാഴ്ചയും ലോക്ഡൗണിനോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.സംസ്ഥാനത്ത് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. സമ്ബര്‍ക്കം വഴി രോഗബാധയുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതിനായി ശാരീരിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ക്വാറന്‍റീനിലുള്ളവരെ നിരീക്ഷിക്കുന്നതിനായി മോട്ടോള്‍ സൈക്കിള്‍ ബ്രിഗേഡിനെ നിയമിക്കും.വീടുകളില്‍ ക്വാറന്‍റീനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് 65 കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. à´‡à´¤à´¿à´²àµâ€ തിരുവനന്തപുരത്ത് 53 കേസുകളും കാസര്‍കോട് 11 കേസുകളും കോഴിക്കോട് ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.അതിര്‍ത്തികളിലെയും ചെക്പോസ്റ്റുകളിലെ പരിശോധന കര്‍ശനമാക്കുന്നതിന് അധികമായി പൊലീസുകാരെ നിയമിച്ചു.സംസ്ഥാനത്ത് നാലു അന്തരാഷ്ട്ര വിമാനത്താവളങ്ങളിലായി വിദേശത്ത് നിന്ന് 14 വിമാനങ്ങള്‍ എത്തി. കൊച്ചി തുറമുഖത്ത് മൂന്നു കപ്പലുകളും എത്തി. ഇവയില്‍ എല്ലമായി 3732 പേരാണ് വിദേശത്തുനിന്നും എത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.കേരളത്തില്‍നിന്ന് 33000 അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി 29 ട്രെയിനുകള്‍ പോയി. കപ്പലുകളില്‍ ആളുകള്‍ കൂട്ടത്തോടെയാണ് സംസ്ഥാനത്തേക്ക് എത്തിയത്. അവരില്‍ മൂന്നുപേര്‍ക്ക് തമിഴ്നാട്ടില്‍ രോഗബാധയുണ്ടായതായി കണ്ടെത്തി. à´ˆ സാഹചര്യത്തില്‍ മറ്റുളളവര്‍ക്ക് രോഗബാധയില്ല എന്ന് ഉറപ്പാക്കാന്‍ പ്രത്യേക പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News