Loading ...

Home Europe

വേനല്‍ക്കാല ടൂറിസത്തിന് മുടക്കം വരില്ലെന്നു യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: ടൂറിസം മേഖല വീണ്ടും സജീവമാകുമെന്നും വേനല്‍ക്കാല ടൂറിസത്തിന് മുടക്കം വരില്ലെന്നും യൂറോപ്യന്‍ യൂണിയന്‍. വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. യൂണിയനുള്ളിലെ അതിര്‍ത്തി നിയന്ത്രണങ്ങളും നീങ്ങിത്തുടങ്ങി.

ഏറ്റവും പുതിയതായി യാത്രാ നിയന്ത്രണങ്ങള്‍ നീക്കാന്‍ ജര്‍മനിയും ഓസ്ട്രിയയും സമ്മതിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച മുതല്‍ അതിര്‍ത്തികള്‍ തുറന്നു തുടങ്ങും. ജൂണ്‍ പതിനഞ്ചോടെ പൂര്‍ണമായ സ്വതന്ത്ര സഞ്ചാരം അനുവദിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, യുകെയും സ്പെയിനും അടക്കമുള്ള രാജ്യങ്ങള്‍ വിദേശത്തു നിന്നു വിമാനങ്ങളില്‍ വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടൂറിസറ്റുകളുടെ ഒഴുക്ക് പതിവുപോലെ പ്രതീക്ഷിക്കാന്‍ സാധിക്കില്ല. എന്നാല്‍, ഫ്രാന്‍സും ഐസ്‌ലന്‍ഡും പോലുള്ള രാജ്യങ്ങള്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയിട്ടുമില്ല.

അതിര്‍ത്തികള്‍ ക്രമേണ തുറന്നാല്‍ മതിയെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പറയുന്നതെങ്കിലും വേനല്‍ക്കാലത്ത് എല്ലാം സാധാരണനിലയില്‍ എത്തിക്കാനാണ് കമ്മീഷന്‍ ഒരുങ്ങുന്നത്. രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ തുറക്കുന്നതില്‍ ഒരേ മാനദണ്ഡമായിരിക്കണം എന്നും എല്ലാ അംഗരാജ്യങ്ങള്‍ക്കും വ്യവസ്ഥ ഒരുപോലെയാണന്നും ധാരണയുണ്ട്. ഓസ്ട്രിയ നേരത്തെ തന്നെ അതിര്‍ത്തികള്‍ തുറന്നിരുന്നുവെങ്കിലും അയല്‍ജ്യങ്ങളായ ചെക്ക് റിപ്പബ്ലിക്ക്, ഹങ്കറി തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആ രാജ്യക്കാര്‍ തുറന്നിരുന്നില്ല. അണുവ്യാപനത്തിന്‍റെ തോതു കുറയുന്നതനുസരിച്ച്‌ ഇയു ധാരണ പ്രകാരം മറ്റ് പ്രശ്നങ്ങളില്ലെങ്കില്‍ തുറന്നേക്കും.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ രോഗപ്പകര്‍ച്ചയില്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മുന്നിലായതുകൊണ്ട് ജൂണ്‍ അവസാനത്തോടെ യൂറോപ്പിലെ സഞ്ചാര സ്വാതന്ത്ര്യം പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാനാണ് രാജ്യങ്ങളും ഇയുവും ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്താന്‍, ജൂലൈ ആദ്യം വേനലവധി തുടങ്ങുന്നതിന് മുന്പ് അതിര്‍ത്തികള്‍ വീണ്ടും നിയന്ത്രണരഹിതമാക്കാന്‍ ഇയു പദ്ധതി തയാറാക്കി കഴിഞ്ഞു.

യാത്രകള്‍ ഒഴിവാക്കി സ്വീഡന്‍

സ്റ്റോക്ക്ഹോം: അനിവാര്യമല്ലാത്ത അന്താരാഷ്‌ട്ര യാത്രകള്‍ ജൂലൈ 15 വരെ ഒഴിവാക്കണമെന്ന് സ്വീഡിഷ് വിദേശമന്ത്രാലയം സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തു. അതിനു ശേഷം നിയന്ത്രണങ്ങള്‍ തുടരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ആന്‍ ലിന്‍ഡെ വ്യക്തമാക്കി.

ജര്‍മനി ജൂണ്‍ 15ന് അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കും

ബര്‍ലിന്‍: അതിര്‍ത്തി നിയന്ത്രണങ്ങള്‍ ജൂണ്‍ 15 ഓടെ അവസാനിപ്പിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കര അതിര്‍ത്തികളുടെ കാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനുള്ളിലെ സ്വതന്ത്ര യാത്രാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫര്‍ വ്യക്തമാക്കി. അണുബാധ നിരക്ക് മന്ദഗതിയിലായതിനാല്‍ കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ അതിര്‍ത്തിയിലെ പരിശോധന അടുത്ത മാസം പകുതിയോടെ അവസാനിപ്പിക്കുമെന്ന് ജര്‍മനി അറിയിച്ചു

ലക്സംബര്‍ഗിലേക്കുള്ള നിയന്ത്രണം മേയ് 16ന് അവസാനിക്കും. ഡെന്‍മാര്‍ക്കിലേക്കുള്ള യാത്ര വീണ്ടും സാധ്യമാകും.

ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവയുമായി ജൂണ്‍ പകുതി മുതല്‍ അതിര്‍ത്തികള്‍ തുറക്കുമെന്നും ജര്‍മന്‍ സീഹോഫര്‍ അറിയിച്ചു.

വിദേശ രാജ്യങ്ങളുമായുള്ള യാത്രാ ബന്ധം ജൂണ്‍ 15 വരെ പുനസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറ്റലിയിലേക്കും സ്പെയിനിലേക്കുമുള്ള അതിര്‍ത്തികള്‍ അടഞ്ഞുകിടക്കുമെന്നും മന്ത്രി പറഞ്ഞു.

ടിയുഐ കൂപ്പുകുത്തി

ബര്‍ലിന്‍: ലോകത്തെ തന്നെ ഏറ്റവും വലിയ ടൂറിസം ഗ്രൂപ്പുകളിലൊന്നായ ടിയുഐ വന്‍ സാന്പത്തിക നഷ്ടത്തെത്തുടര്‍ന്ന് എണ്ണായിരം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ടൂറിസം മേഖല നേരിടുന്ന കടുത്ത ബുദ്ധിമുട്ടിന്‍റെ പ്രതീകമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
കന്പനിയില്‍ ലോകമെന്പാടുമായി 70,000 ആളുകള്‍ ജോലി ചെയ്യുന്നു. മാര്‍ച്ചിലേക്കുള്ള രണ്ടാം പാദത്തില്‍ 76.36 കോടി ഡോളറിന്‍റെ നഷ്ടമാണ് കന്പനി രേഖപ്പെടുത്തിയത്.

എയര്‍ലൈന്‍ ഭീമന്മാരായ, ജര്‍മന്‍ ലുഫ്ത്താന്‍സാ ഗ്രൂപ്പ്, കെഎല്‍എം, എയര്‍ ഫ്രാന്‍സ്, ബ്രിട്ടീഷ് എയര്‍വേയ്സ് തുടങ്ങിയ കന്പനികള്‍ കൂപ്പുകുത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ അതതു രാജ്യങ്ങളുടെ സര്‍ക്കാര്‍ സഹായപദ്ധതിയില്‍ ഉയിര്‍ത്തെണീല്‍ക്കാന്‍ പാടുപെടുകയാണ് യൂറോപ്യന്‍ വിമാനക്കന്പനികള്‍.

Related News