Loading ...

Home Kerala

സാമ്പത്തിക പാക്കേജ് ഭാരം സംസ്ഥാനങ്ങളുടെ തലയില്‍; കേന്ദ്രത്തിനെതിരേ മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ കോവിഡ് പാക്കേജിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ പ്രഖ്യാപിച്ച പാക്കേജില്‍ ഇതേവരെയുള്ള പ്രഖ്യാപനങ്ങള്‍ നോക്കിയാല്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍നിന്ന് ചെലവാകുന്നത് നാമമാത്രമായ തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ചെറുകിട വ്യവസായികളെ സംബന്ധിച്ച്‌ ലോക്ക് ഡൗണ്‍ വലിയ നഷ്ടമാണ്. വായ്പയ്ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം, പുതിയ വായ്പ എന്നിവയാണ് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര പാക്കേജില്‍ രണ്ടാമത്തെ കാര്യമേ പരിഗണിച്ചിട്ടുള്ളൂ. à´…തും ബാങ്കുകള്‍ കനിയണം. മൊറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുക പ്രധാനമാണ്. അത് പരിഗണിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്പോള്‍ കേന്ദ്രത്തിന്‍റെ കൈയില്‍നിന്നുതന്നെ പണം ചെലവിടണം. നിലവിലെ പാക്കേജില്‍ കേന്ദ്രത്തിന്‍റെ ബജറ്റില്‍ നിന്ന് ചെലവാക്കുന്നത് നാമമാത്രമായ തുക മാത്രമായിരിക്കും. à´ˆ സ്ഥിതിക്ക് മാറ്റം വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ വിസമ്മതിക്കുന്നുണ്ട്. വാര്‍ത്തകള്‍ പ്രകാരം ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ പണമടച്ച്‌ പലിശ നേടാനാണ് ശ്രമിക്കുന്നത്. എട്ടര ലക്ഷം കോടി ഇങ്ങനെ നിക്ഷേപിച്ചിട്ടുണ്ട്. വൈദ്യുതിയുടെ ഫിക്സഡ് ചാര്‍ജ് എഴുതിതള്ളാന്‍ കേന്ദ്ര സഹായം വേണം. ചെറുകിട മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണം. 15000 രൂപയില്‍ താഴെ ശന്പളമുള്ളവര്‍ക്ക് പിഎഫ് എന്ന് നിബന്ധന നീക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വൈദ്യുത കന്പനികള്‍ക്ക് അനുവദിച്ചിട്ടുള്ള 900 കോടിയുടെ സഹായത്തിന്‍റെ ഗ്യാരന്‍റി സംസ്ഥാനങ്ങളാണ് വഹിക്കേണ്ടിവരിക. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുവരെ ഒരു ധനസഹായവും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related News