Loading ...

Home Gulf

റമദാന്‍ അവസാന പത്തില്‍: പുണ്യകര്‍മങ്ങളില്‍ മുഴുകി വിശ്വാസികള്‍

ദോഹ: റമദാന്‍ അവസാന പത്തിലേക്ക് കടന്നതോടെ വിശ്വാസികള്‍ പുണ്യകര്‍മങ്ങളില്‍ കൂടുതല്‍ വ്യാപൃതരാകുന്നു. കോവിഡിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്തെ പള്ളികളെല്ലാം അടഞ്ഞുകിടക്കുകയാണ്. എങ്കിലും പുണ്യങ്ങളുടെ പൂക്കാലമായ റമദാനില്‍ വീടുകളില്‍തന്നെ കഴിച്ചുകൂട്ടി പ്രാര്‍ഥനകളിലാണ് വിശ്വാസി സമൂഹം. വിശുദ്ധ റമദാന്‍ വിട പറയാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ ആരാധന അനുഷ്ഠാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. വിശ്വാസികള്‍ക്ക് ആരാധനകളും അനുഷ്ഠാനങ്ങളും അധികരിപ്പിച്ച്‌ പുണ്യം നേടുന്നതിനുള്ള സുവര്‍ണാവസരമാണിത്. ലൈലതുല്‍ ഖദ്ര്‍ എന്ന വിധിനിര്‍ണയരാവ് ഈ ദിനങ്ങളിലാണെന്നും മന്ത്രാലയം വിശ്വാസികളെ ഓര്‍മിപ്പിച്ചു.ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ മാത്രമേ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്കാരം നടക്കുന്നുള്ളൂ. ഇമാമും പള്ളിയിലെ ജീവനക്കാരുമുള്‍പ്പെടെ 40 പേര്‍ മാത്രമേ ഇതില്‍ പങ്കെടുക്കുകയുള്ളൂ. റമദാനില്‍ ഇമാമും നാല് പേരുമുള്‍പ്പെടെ ഈ പള്ളിയില്‍ ഇശാ നമസ്കാരവും തറാവീഹ് നമസ്കാരവും നടത്തുന്നുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിെന്‍റ നിര്‍ദേശങ്ങളും മുന്‍കരുതലുകളും പാലിച്ചാണിത്. അതേസമയം, ഈ വര്‍ഷം ഫിത്വ്ര്‍ സകാത്ത് ഒരാള്‍ക്ക് 15 റിയാല്‍ ആണെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ സകാത്ത് ഫണ്ട് അറിയിച്ചു. വിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും മുതിര്‍ന്നവരുമായ എല്ലാവരും സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണെന്നും കൃത്യ സമയത്ത് തന്നെ സകാത്ത് നല്‍കണമെന്നും സകാത്ത് ഫണ്ട് നിര്‍ദേശിച്ചു.പെരുന്നാള്‍ ദിവസം ദരിദ്രരായ, ദുര്‍ബലരായ ജനത മറ്റുള്ളവര്‍ക്ക് മുന്നില്‍ സഹായം അഭ്യര്‍ഥിക്കുന്നത് ഒഴിവാക്കുന്നതിനും പെരുന്നാള്‍ ദിവസം അവര്‍ക്കുള്ള വിഭവങ്ങള്‍ ലഭ്യമാക്കുകയും ലക്ഷ്യം വെച്ചാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. തങ്ങളുടെ ഓഹരികള്‍ ഓരോരുത്തരും നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്നും മന്ത്രാലായം വ്യക്തമാക്കി. പെരുന്നാള്‍ നമസ്കാരത്തിന് മുമ്ബായി സകാത്ത് നല്‍കണം. എന്നാല്‍ മാത്രമേ അത് അര്‍ഹരിലേക്ക് എത്തിക്കാന്‍ കഴിയൂവെന്നും സകാത്ത് ഫണ്ട് വ്യക്തമാക്കി. സകാത്ത് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സകാത്ത് കളക്ഷന്‍ സെന്‍ററുകളുമായി ബന്ധപ്പെടണമെന്നും സകാത്ത് ഫണ്ട് ആവശ്യപ്പെട്ടു.

Related News