Loading ...

Home Africa

പ്രളയം, പടിഞ്ഞാറന്‍ കെനിയയില്‍ മൂന്നാഴ്ചക്കിടെ മരിച്ചത് 200ഓളം പേര്‍

നെയ്റോബി : പടിഞ്ഞാറന്‍ കെനിയയില്‍ കഴിഞ്ഞ മൂന്നാഴ്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 194 ആയി. നിരവധി വീടുകള്‍ തകര്‍ന്നതായും ഒരു ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചതായും കെനിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ പകുതിയോടെ ആരംഭിച്ച കനത്ത മഴ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് കെനിയന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണ മേയ് അവസാനം വരെ കെനിയയില്‍ മഴ സീസണാണ്.പടിഞ്ഞാറന്‍ കെനിയയിലെ ബുഡാലംഗിയില്‍ സോയിയ നദി കരകവിഞ്ഞതോടെ വീടുകള്‍ വെള്ളത്തിനിടിയിലായതിനെ തുടര്‍ന്ന് ജനങ്ങളെ ബോട്ടുകളിലും മറ്റുമായി പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തി. à´°à´¾à´œàµà´¯à´¤àµà´¤àµ കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ പ്രളയം കൂടി വന്നിരിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ 582 പേര്‍ക്ക് കെനിയയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായി.പ്രളയത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നവര്‍ ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്. ഇവര്‍ക്ക് മാസ്കുകള്‍ വിതരണം ചെയ്യാന്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം പ്രളയ ബാധിത പ്രദേശങ്ങളില്‍ 30 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.കെനിയയിലെ പ്രധാന ഡാമുകളായ മാസിംഗ, ടര്‍ക്വല്‍ എന്നിവയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഡാമുകള്‍ക്ക് സമീപം താമസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. 8,000 ഏക്കറിലേറെ നെല്‍കൃഷി ഇതേവരെ നശിച്ചതായാണ് കണക്കുകള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി നിലച്ചതിന് പിന്നാലെ കൃഷി നാശമുണ്ടായിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിനിടയാക്കുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

Related News