Loading ...

Home Kerala

കേരളത്തിനു പുറത്തുള്ള, അത്യാവശ്യമുള്ള എല്ലാവരെയും തിരിച്ചെത്തിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്തുള്ളവരും ഇങ്ങോട്ടുവരാന്‍ അത്യാവശ്യമുള്ളതുമായ എല്ലാവരെയും തിരിച്ചെത്തിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഇവിടെ ലഭിക്കുന്ന നന്പര്‍ ഉപയോഗിച്ച്‌ ജില്ലാ കളക്ടറില്‍നിന്ന് അനുമതി വാങ്ങണം. ചെക്ക്പോസ്റ്റ്, എത്തുന്ന തീയതിയും സമയവും രേഖപ്പെടുത്തിയാണ് അപേക്ഷിക്കേണ്ടത്. പാസ് മൊബൈലില്‍ ലഭിക്കും. ഏതു സംസ്ഥാനത്തുനിന്നാണോ യാത്ര ചെയ്യുന്നത് അവിടെനിന്നുള്ള അനുമതിയും ഉറപ്പാക്കണം. à´®â€‹à´±àµà´±àµ സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന കേരളീയരില്‍ മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുക. ഇതില്‍ വിദ്യാര്‍ഥികള്‍ (പ്രത്യേകിച്ച്‌ അവധിക്കാല ക്യാന്പുകള്‍ക്കും മറ്റുമായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍), കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവര്‍ ഉള്‍പ്പെടും.

നിര്‍ദിഷ്ട സമയത്ത് ചെക്ക് പോസ്റ്റ് എത്തിയാല്‍ പാസ് കാണിച്ച്‌ വൈദ്യപരിശോധനയ്ക്കുശേഷം കേരളത്തിലേക്കു കടക്കാം. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്ൈ‍റനിലേക്ക് മാറ്റും. ആരോഗ്യപ്രശ്നമില്ലാത്തവര്‍ക്ക് നേരെ വീട്ടിലേക്ക് പോകാം. യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രൈവര്‍മാര്‍ 14 ദിവസം ക്വാറന്ൈ‍റനില്‍ പോകണം.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ പാസ് നല്‍കണം. ഇവര്‍ ഫോണില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഇവര്‍ക്കു തിരിവനന്തപുരം സെക്രട്ടറിയേറ്റിലെ വാര്‍റൂമില്‍ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ടുപേകാന്‍ അങ്ങോട്ടുപോകണമെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related News