Loading ...

Home USA

കോവിഡ് അടിയന്തര ചികിത്സയ്ക്ക് റെംഡെസിവിര്‍

ന്യൂയോര്‍ക്ക്: നിരവധി പരാജയങ്ങള്‍ക്കൊടുവില്‍ റെംഡെസിവിറിന് ഒരു വിജയം; അംഗീകാരവും. കോവിഡ്- 19നെതിരേ അടിയന്തരഘട്ടത്തില്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) അനുമതി നല്കി. ഇതാദ്യമായാണ് റെംഡെസിവിര്‍ ഏതെങ്കിലും രോഗത്തിനെതിരേ ഉപയോഗിക്കാന്‍ അനുമതി നേടുന്നത്.

എബോള, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ക്കെതിരേ പ്രയോഗിച്ചു ഫലം കാണാതിരുന്നതാണ് റെംഡെസിവിര്‍. ചൈനയില്‍ കോവിഡിനെതിരേ ഉപയോഗിച്ചിട്ടും പ്രത്യേക ഫലം കണ്ടില്ല. à´®à´¾â€‹à´°àµâ€â€‹à´šàµà´šàµâ€Œ- ഏപ്രിലില്‍ ലോകാരോഗ്യ സംഘടനയുടെ കീഴില്‍ നടത്തിയ പരീക്ഷണത്തിലും ഇതു കോവിഡിനെതിരേ ഫലപ്രദമായി കണ്ടില്ല.

അമേരിക്കയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്‌ഷ്യസ് ഡിസീസിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇപ്പോള്‍ ചെറിയ വിജയം. റെംഡെസിവിര്‍ ഉപയോഗിച്ച രോഗികളില്‍ 11 ദിവസംകൊണ്ടു രോഗമുക്തി ഉണ്ടായി. അല്ലാത്തവരില്‍ 15 ദിവസം വേണ്ടിവന്നു. അമേരിക്കന്‍ സര്‍ക്കാരിന്‍റെ സ്ഥാപനമാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട്. പ്രശസ്തനായ ഡോ. ആന്‍റണി ഫൗചിയാണു തലവന്‍. വാന്‍ഡെര്‍ബില്‍റ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. മാര്‍ക്ക് ഡെനിസണും മറ്റുമുള്‍പ്പെട്ടതായിരുന്നു ഗവേഷണസംഘം.

സര്‍ക്കാര്‍ ഗ്രാന്‍റില്‍ നടന്ന പരീക്ഷണം വിജയിച്ചതോടെയാണ് എഫ്ഡിഎ, അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള അംഗീകാരം നല്കിയത്. ഗിലിയഡ് സയന്‍സസ് എന്ന കന്പനി കണ്ടുപിടിച്ച ഈ മരുന്ന് ഇന്ത്യയിലും പരീക്ഷിക്കുന്നുണ്ട്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ കോവിഡ്- 19നു വാക്സിന്‍ കണ്ടെത്താനുള്ള പരീക്ഷണം തുടരുകയാണ്. ഒന്നര മാസത്തിനുശേഷമേ അതിന്‍റെ പ്രാരംഭ വിലയിരുത്തല്‍ നടക്കൂ.ലോകാരോഗ്യസംഘടന വേറേ അര ഡസന്‍ മരുന്നുകള്‍ പല സ്ഥലങ്ങളിലായി പരീക്ഷിക്കുന്നുണ്ട്.

Related News