Loading ...

Home Kerala

മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ സംസ്കാരം ചൊവ്വാഴ്ച

ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ കാലം ചെയ്ത മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ സംസ്കാരം ചൊവ്വാഴ്ച നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് സെന്‍റ്. ജോര്‍ജ് കത്തീഡ്രലിലാണ് സംസ്കാര ശുശ്രൂഷകള്‍ നടക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാകും സംസ്കാരം.

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.38നായിരുന്നു അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഒരുമാസത്തോളമായി കിടപ്പിലായിരുന്നു. à´®àµ‚ന്നുവര്‍ഷമായി കിഡ്നി സംബന്ധമായ അസുഖത്തിനും ചികിത്സതേടിയിരുന്നു. ഭൗതിക ശരീരം മുവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്‍ററില്‍ സൂക്ഷിച്ചിരിക്കുകയാണ്.

2003ല്‍ കോതമംഗലം രൂപത വിഭജിച്ച്‌ രൂപീകൃതമായ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്നു കാലം ചെയ്ത മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഇടുക്കിയുടെ സമസ്ഥമേഖലയെയും പുരോഗതിയിലേക്കു നയിച്ച ജനകീയനായ മെത്രാനായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.

Related News