Loading ...

Home International

‌ ആഭ്യന്തര കലഹങ്ങളും, പ്രകൃതി ദുരന്തങ്ങളും അഭയാര്‍ഥികളാക്കിയത് അഞ്ച്കോടി ജനങ്ങളെ

സംഘര്‍ഷവും ദുരന്തങ്ങളും മൂലം ലോകവ്യാപകമായി ജന്മനാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടെ എണ്ണം അഞ്ചു കോടി കവിഞ്ഞതായി റിപ്പോര്‍ട്ട്. കോവിഡ്-19 ഇത്തരത്തിലുള്ള ആളുകളെ സാരമായി ബാധിച്ചതായും ഇേന്‍റണല്‍ ഡിസ്പ്ലേസ്മെന്‍റ് മോണിറ്ററിങ് സെന്‍റര്‍ (ഐ.ഡി.എം.എസ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.4.5 കോടി ആളുകളാണ് സംഘര്‍ഷങ്ങള്‍ മൂലം വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്. അവശേഷിക്കുന്ന 50 ലക്ഷം പേര്‍ ഭൂകമ്ബവും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ കിടപ്പാടം നഷ്ടപ്പെട്ടവരാണ്. 2019ല്‍ മാത്രം കിടപ്പാടം നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്നു കോടിയിലേറെ വരും.പലപ്പോഴും അരക്ഷിതമായതും വൃത്തിഹീനവുമായ ക്യാമ്ബുകളില്‍ കഴിയുന്ന ഈ ജനവിഭാഗത്തിന് കോവിഡ് പുതിയ ഭീഷണി സൃഷ്ടിക്കുകയാണ്. ക്യാമ്ബുകള്‍ ജനനിബിഡമായതിനാല്‍ കോവിഡിനെ ചെറുക്കാനുള്ള സാമൂഹിക അകലം പാലിക്കലും പ്രായോഗികമല്ല. കോവിഡ് പിടിമുറുക്കിയതോടെ ക്യാമ്ബുകളിലേക്കുള്ള അന്താരാഷ്ട്ര മാനുഷിക സഹായം നിലച്ചമട്ടാണെന്ന് ഐ.ഡി.എം.സി. മേധാവി അലക്സാണ്ടര്‍ ബിലാക് ചൂണ്ടിക്കാട്ടുന്നു.സിറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യമന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാരാണ് കിടപ്പാടം നഷ്ടപ്പെട്ട് അഭയാര്‍ഥികളാകാന്‍ വിധിക്കപ്പെട്ടവരില്‍ ഏറിയപങ്കും. ഈ രാജ്യങ്ങളിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമമുണ്ടായാല്‍ മാത്രമേ അഭയാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ സാധിക്കൂവെന്നും ഐ.ഡി.എം.സി. വിലയിരുത്തുന്നു.

Related News