Loading ...

Home Kerala

സാലറി ചലഞ്ച്: സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ച് മാസം പിടിക്കും

തിരുവനന്തപുരം: കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജന്‍ നിര്‍ദേശിച്ച സാലറി ചലഞ്ചിന് മാര്‍ഗനിര്‍ദേശമായി. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ശന്പളത്തില്‍നിന്ന് ആറു ദിവസത്തെ ശന്പളം പിടിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ആറു ദിവസത്തെ ശന്പളം വീതം അഞ്ച് മാസത്തേയ്ക്ക് പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശമ്ബളം പിടിക്കുന്നതില്‍ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ല. ഇതിലൂടെ കോവിഡ് പ്രതിസന്ധി മറികടക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. à´¸â€‹à´°àµâ€â€‹à´•àµà´•à´¾â€‹à´°à´¿â€‹à´¨àµâ€à´±àµ† സാന്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ à´ˆ തുക മടക്കി നല്‍കും.

ധനമന്ത്രി തോമസ് ഐസക്കാണ് ഒരു മാസത്തെ ശമ്ബളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ഈ നിര്‍ദേശം അവതരിപ്പിച്ചത്‌. പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്.

Related News