Loading ...

Home USA

മുഴുവന്‍ താമസക്കാര്‍ക്കും കോവിഡ് പരിശോധനയുമായി അമേരിക്കന്‍ നഗരം

കാലിഫോര്‍ണിയ(അമേരിക്ക): ഒരു നഗരത്തിലെ മുഴുവന്‍ താമസക്കാരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നു. അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയിലെ ബൊളിനാസ് നഗരമാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. യുണിവേഴ്സിറ്റി ഒാഫ് കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്കോ (യു.സി.എസ്.എഫ്) യുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.സിലിക്കണ്‍ വാലിക്കടുത്ത ബൊളിനാസില്‍ 1680 താമസക്കാരാണുള്ളത്. എല്ലാവരുടെയും സ്രവങ്ങളും രക്ത സാമ്ബിളും പരിശോധനക്കായി ശേഖരിക്കുന്നുണ്ട്. ഏറെകുറെ ഒറ്റപ്പെട്ടു കഴിയുന്ന ബൊളിനാസ് ആഴ്ചകളായി നിയന്ത്രണങ്ങള്‍ സ്വയം പാലിക്കുന്ന സമ്ബന്ന നഗരമാണ്. ഇവിടെ വൈറസിെന്‍റ സാന്നിധ്യം കണ്ടെത്തിയാല്‍ കോവിഡ് വ്യാപനത്തെ കുറിച്ചുള്ള നമ്മുടെ ധാരണകള്‍ ഇനിയും മാറ്റേണ്ടി വരുമെന്ന് യൂണിവേഴ്സിറ്റി ഒാഫ് കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്കോ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. à´à´¨à´°àµâ€ സേവ്യര്‍ പറയുന്നു.നഗരത്തില്‍ പരിശോധന പൂര്‍ണമായും സൗജന്യമായാണ് നടത്തുന്നത്. രോഗം ബാധിച്ച ശേഷം ഭേദമായവരെ കൂടി കണ്ടെത്തുന്നതിനാണ് രക്ത പരിശോധനയും നടത്തുന്നത്. ബൊളിനാസില്‍ ഇതുവരെ കോവിഡ് ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല.കൊളറാഡോയിലെ ടെലുറിഡെയും േഫ്ലാറിഡയിലെ ഫിഷര്‍ ലാന്‍ഡും നഗരവാസികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന വാഗ്ദാനം ചെയ്തിട്ടുണ്ട്.ബൊളിനാസിലെ രോഗ പരിശോധന കോവിഡ് വ്യാപനത്തെ കുറിച്ച്‌ യു.സി.എസ്.എഫ് നടത്തുന്ന ഗവേഷണത്തിെന്‍റ കൂടി ഭാഗമാണ്. ഏറെകുറെ സുരക്ഷിതം എന്ന് കരുതാവുന്ന നഗരമാണ് ബൊളിനാസ്. അതേസമയം, ജനസാന്ദ്രതയേറിയതും കോവിഡ് വ്യാന സാധ്യത കൂടിയതുമായ മറ്റൊരു നഗരത്തിലും പഠനത്തിെന്‍റ ഭാഗമായി യൂണിവേഴ്സിറ്റി ഗവേഷകര്‍ അടുത്ത ഘട്ടത്തില്‍ പരിശോധന നടത്തും.രണ്ട് പരിേശാധനാ ഫലങ്ങളുടെയും താരതമ്യം കോവിഡ് വ്യാപനത്തെ കുറിച്ചുള്ള ധാരണകള്‍ കൃത്യമാകാന്‍ ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

Related News