Loading ...

Home Europe

യൂറോപ്പ് ലോക്ക്ഡൗണില്‍ തുടരും

ബര്‍ലിന്‍: സ്പെയ്നിലും ജര്‍മനിയിലും കോവിഡിന്‍റെ വേഗം കുറഞ്ഞെങ്കിലും ലോക്ക്ഡൗണ്‍ നീട്ടാനുള്ള ആലോചനയിലാണ് മിക്ക രാജ്യങ്ങളും. ഇറ്റലി മേയ് മൂന്നുവരെ നിരോധനം നീട്ടി. കഴിഞ്ഞ ദിവസത്തെ കണക്കുകളില്‍ ഇറ്റലിയും ഫ്രാന്‍സും ഒരു പോലെ മരണസംഖ്യയിലും പുതിയ കേസുകളിലും ചെറിയ ആശ്വാസം കണ്ടിട്ടുണ്ട്. ഇറ്റലി 4,694 കേസുകള്‍ ഉള്‍പ്പടെ ആകെ 1,52,271ല്‍ എത്തി. ഞായറാഴ്ചത്തെ മരണം 619 കൂടി ചേര്‍ത്താല്‍ ആകെ മരണം 19,648 ആയി. അതേസമയം ഫ്രാന്‍സിലെ 4,785 പുതിയ കേസുകള്‍ ഉള്‍പ്പടെ ആകെ 1,29,654 കേസുകള്‍ സ്ഥിരീകരിച്ചു.മരണം കഴിഞ്ഞ ദിവസത്തെ 635 കൂടി കൂട്ടിയാല്‍ ആകെ 13,852ല്‍ എത്തി. സ്പെയിനില്‍ സ്ഥിതിയില്‍ ആശാവഹമായ ചെറിയ മാറ്റമുണ്ട്. പുതിയ കേസുകളും മരണനിരക്കും കുറയുകയാണ്. ഇതുവരെയായി 1,66,019 സ്ഥിരീകരിച്ചു. മരണം ആകെ 16,972 ആണ്. രോഗത്തിന്‍റെ രൂക്ഷത കുറയുമെന്ന പ്രതീക്ഷയിലാണ് ഈ രാജ്യങ്ങള്‍. ഇംഗ്ലണ്ട് മേയ് ആദ്യ വാരം വരെയെങ്കിലും ലോക്ക്ഡൗണ്‍ തുടരാനാണു ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നത്.അതേസമയം, പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്നതിന്‍റെ സൂചനകളാണ് ഇതില്‍നിന്നു ലഭിക്കുന്നത്. മൂന്നാഴ്ചത്തെ ലോക്ക്ഡണ്‍ അടുത്ത തിങ്കളാഴ്ചയാണ് അവസാനിക്കേണ്ടത്. എന്നാല്‍, ഇതു നീട്ടുമെന്നു തന്നെയാണ് ഡൗണിംഗ് സ്ട്രീറ്റ് നല്‍കുന്ന സൂചന. ഫ്രാന്‍സ് ഫ്രാന്‍സില്‍ ഏപ്രില്‍ 15ന് അവസാനിക്കുന്ന ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചു കഴിഞ്ഞതായി പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ടെലിവിഷനിലൂടെ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യവേ അറിയിച്ചു. ജര്‍മനി കൊറോണ പ്രതിസന്ധിയില്‍ ക്ഷമയും അച്ചടക്കവും ഐക്യദാര്‍ഢ്യവും പുലര്‍ത്താന്‍ ജര്‍മന്‍ പ്രസിഡന്‍റ് ഫ്രാങ്ക്വാള്‍ട്ടര്‍ സ്റ്റെയ്ന്‍മയര്‍ ജര്‍മനിയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ‌എങ്ങനെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താമെന്നു തീരുമാനിക്കുന്നതു രാഷ്‌ട്രീയക്കാരും വിദഗ്ധരും മാത്രമല്ല നമ്മളെല്ലാവരും കൂടിയാണ്. നമ്മുടെ ക്ഷമയിലും അച്ചടക്കത്തിലും ഉൗന്നിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനം. ശനിയാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തു 10 മിനിറ്റ് നടത്തിയ ഈസ്റ്റര്‍ പ്രസംഗത്തിലാണ് പ്രസിഡന്‍റ് സ്റ്റൈന്‍മയര്‍ ഇപ്രകാരം പറഞ്ഞത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിയമലംഘനം നടത്തിയ ആളുകളെ പിടികൂടാന്‍ ശ്രമിച്ച പോലീസിനു നേരെ ഒരു കൂട്ടം യുവാക്കള്‍ കല്ലേറും കന്പിവടിയും ഉപയോഗിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ 20 പേരടങ്ങുന്ന സംഘത്തെ കീഴ്പ്പെടുത്തി ലോക്കപ്പിലാക്കി. ഈസ്റ്റര്‍ ഷോപ്പിംഗിനു ജനങ്ങള്‍ ഇറങ്ങിയെങ്കിലും സമാധാനപരമായി ഷോപ്പിംഗ് നടത്തി.

Related News