Loading ...

Home Kerala

സംസ്ഥാനത്ത് മരുന്നിന് ക്ഷാമമില്ല; അനാവശ്യമായി വാങ്ങിക്കൂട്ടേണ്ടതില്ല- ആരോഗ്യമന്ത്രി

തിരുവനന്തപുരം: മരുന്നുകള്‍ അനാവശ്യമായി വാങ്ങിക്കൂട്ടേണ്ട സാഹചര്യം തല്‍ക്കാലം സംസ്ഥാനത്ത് നിലനില്‍ക്കുന്നില്ല എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. മരുന്നുകള്‍ രണ്ട് മാസത്തേക്കുള്ള സ്‌റ്റോക്കുണ്ടെന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോള് വിഭാഗം അറിയിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, സ്‌ട്രോക്ക്, വിവിധ ശസ്ത്രക്രിയകള്‍ തുടങ്ങിയ സ്ഥിരമായി കഴിക്കുന്ന 30 ഓളം മരുന്നുകള്‍ വിലയിരുത്തുകയും 25 കമ്ബനികളുടെ മരുന്നുകള്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നിരന്തരം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മരുന്നുകളുടെ കുറവ് ഉണ്ടാകുന്ന മുറയ്ക്ക് ഈ കമ്ബനികളുമായി ബന്ധപ്പെട്ട് മരുന്നുകള്‍ എത്തിക്കാനുള്ള തീവ്ര ശ്രമവും നടത്തുന്നുണ്ട്.അതിനാല്‍ തന്നെ പരിഭ്രമിക്കേണ്ട കാര്യവുമില്ലെന്നും മരുന്നുകള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യം തല്‍ക്കാലം സംസ്ഥാനത്ത് നിലനില്‍ക്കുന്നുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. മരുന്നുകളുടെ പ്രധാന വിതരണ കമ്ബനികളെല്ലാം എറണാകുളം, തൃശൂര്‍ ജില്ലകളിലാണുള്ളത്. ഇവിടെ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള തടസങ്ങള്‍ മാറ്റി മരുന്ന് കൊണ്ടു പോകുന്ന പ്രധാന കമ്ബനികളുടെ വാഹനങ്ങള്‍ക്ക് പാസ് ലഭ്യമാക്കിയിട്ടുണ്ട്. ചില കമ്ബനികള്‍ മരുന്ന് കൊണ്ട് പോകുന്നത് കൊറിയര്‍ സേവനം വഴിയാണ്. ആ പ്രശ്‌നവും പരിഹരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കൊറിയര്‍ എത്തിക്കാന്‍ പറ്റാത്തതിനാല്‍ പകരം വാഹന സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ട്. അട്ടപ്പാടിയില്‍ സ്വകാര്യ ബസ് മുഖേനയാണ് മരുന്നുകള്‍ എത്തിച്ചുകൊണ്ടിരുന്നത്. അതിന് തടസം വന്നപ്പോള്‍ മണ്ണാര്‍ക്കാട്ട് നിന്നും പ്രത്യേക വാഹനം ഏര്‍പ്പെടുത്തി. ഇവയെല്ലാം തന്നെ അതത് മെഡിക്കല്‍ സ്‌റ്റോറുകളില്‍ എത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മരുന്ന് ലഭിക്കാന്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തില്‍ ജില്ലാ ഇന്‍സ്‌പെക്ടര്‍മാരുടെ നമ്ബരുകളില്‍ ബന്ധപ്പെട്ടാല്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ സ്‌റ്റോറില്‍ മരുന്നെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മരുന്നുകള്‍ ലഭിക്കുന്നതിനായി തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളറുടെ 7403006100 എന്ന നമ്ബരിലേക്കും ബന്ധപ്പെടാവുന്നതാണ്. ഇതുകൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ കെ.എം.എസ്.സി.എല്‍. മുഖേനയും ആവശ്യത്തിനുള്ള മരുന്നുകള്‍ കരുതിയിട്ടുള്ളതായി ആരോഗ്യമന്ത്രി അറിയിച്ചു.

Related News