Loading ...

Home Kerala

ബാങ്കിലും എടിഎമ്മിലും വരിനില്‍ക്കെണ്ട; പണം പോസ്റ്റുമാന്‍‌ വീട്ടിലെത്തിക്കും

തിരുവനന്തപുരം: ബാങ്കുകളിലോ എടിഎമ്മിലോ പോകാതെ പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി പോസ്റ്റ് ഓഫീസ്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ തപാല്‍ വകുപ്പിന്‍റെ ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്ക് (ഐപിപിബി) സംവിധാനം വിപുലപ്പെടുത്തിയാണ് ആളുകള്‍ക്ക് പണം വീട്ടിലെത്തിക്കുന്നത്. പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാന്‍‌ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് മാസ്‌സ്റ്റര്‍ ജനറലിന്‍റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ബാങ്ക് അക്കൗണ്ട് അധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക.ബയോ മെട്രിക് സംവിധാനം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫീലസില്‍ വിവരം അറിയിക്കണം. പോസ്റ്റുമാനോ പോസ്റ്റുവുമണോ പണവുമായി വീട്ടിലെത്തും. ഇതിനായി ഇടപാടുകാര്‍ ആദ്യം ആധാര്‍ നമ്ബറും അക്കൗണ്ടുമായി ബന്ധപ്പിച്ച ഫോണ്‍ നമ്ബറും നല്‍കണം. ഇതിനു ശേഷം അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറിലേക്ക് ഒടിപി വരും. ഇത് പോസ്റ്റല്‍ ജീവനക്കാരന് പറഞ്ഞുകൊടുക്കണം. ഇതിനു ശേഷം ബയോമെട്രിക് യന്ത്രത്തില്‍ കൈവിരല്‍ പതിപ്പിക്കണം. ഇതോടെ നിങ്ങള്‍‌ക്ക് ആവശ്യമുള്ള തുക അക്കൗണ്ടില്‍നിന്നും പിന്‍വലിക്കപ്പെടും. ഈ പദ്ധതി വഴി ഒരു ദിവസം 10000 രൂപയാണ് പിന്‍വലിക്കാന്‍ സാധിക്കുക. സേവനങ്ങള്‍ക്ക് ഒരു വിധത്തിലുമുള്ള ചാര്‍ജും ഈടാക്കുന്നതല്ലെന്ന് പോസ്റ്റല്‍ ഡയറക്ടര്‍ സയ്ദ് റഷീദ് അറിയിച്ചു. ബയോമെട്രിക് യന്ത്രത്തില്‍ ഇടപാടുകാര്‍ കൈവിരല്‍‌ അമര്‍ത്തുന്നതിനു മുന്‍പും ശേഷവും സോപ്പ് ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയായി കഴുകണമെന്ന നിബന്ധനയുമുണ്ട്. ബാങ്കുകളിലെ തിരിക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2019 സെപ്റ്റംബറില്‍ ആരംഭിച്ച പദ്ധതി കൊറോണയുടെ പശ്ചാത്തലത്തില്‍ വിപുലപ്പെടുത്താന്‍ ആലോചിക്കുകയായിരുന്നു. സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പില്‍ വരുത്തുകയാണ്. സഹകരണബാങ്ക് അക്കൗണ്ടുകളിലെ പണം ഈ സംവിധാനത്തിലൂടെ പിന്‍വലിക്കാനാവില്ല.

Related News