Loading ...

Home National

കൊവിഡ് പ്രതിരോധം : ഇന്ത്യക്ക് നൂറ് കോടി ഡോളര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ച്‌ ലോകബാങ്ക്

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഇന്ത്യയ്‍ക്ക് ലോകബാങ്ക് സഹായം. 100 കോടി ഡോളറാണ് ലോകബാങ്ക് ഇന്ത്യയ്‍ക്ക് നല്‍കുക. രോഗബാധിതരെ കണ്ടെത്തുക, അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക, ലബോറട്ടറി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുക, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍ സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് സാമ്ബത്തിക സഹായം അനുവദിച്ചിരിക്കുന്നത്. ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം ഇന്ത്യയ്‍ക്കാണ് അനുവദിച്ചിരിക്കുന്നത്. അയല്‍രാജ്യങ്ങളായ പാകിസ്താന് 20 കോടി ഡോളറും അഫ്ഗാനിസ്താന് 10 കോടി ഡോളറും ലോകബാങ്ക് അനുവദിച്ചു.ശ്രീലങ്കയ്‍ക്ക് 12.86 കോടി, മാലദ്വപിന് 73 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയില്‍ 25 രാജ്യങ്ങള്‍ക്കായി 190കോടി ഡോളറിന്റെ പദ്ധതിയാണ് ലോകബാങ്ക് തയ്യാറാക്കിയിരിക്കുന്നത്‌. പിന്നീടത് 45 രാജ്യങ്ങള്‍ക്കായി പുനര്‍നിര്‍ണയിച്ചു. 16,000 കോടി ഡോളര്‍ അടുത്ത 15 മാസങ്ങള്‍ക്കുള്ളില്‍ വൈറസ് വ്യാപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ രാജ്യങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലോകബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകും. രോഗമുക്തരാകുന്നതിനുള്ള സമയം കുറയ്‍ക്കുക, രാജ്യങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുക, ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കുക, രോഗപ്പകര്‍ച്ചയുടെ ആഘാതം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സാധാരണക്കാരും ദരിദ്രരുമായവരെ സഹായിക്കുക എന്നിവയാണ് 16,000 കോടി ഡോളര്‍ സാമ്ബത്തിക പാക്കേജിന്റെ ലക്ഷ്യങ്ങള്‍. വികസ്വര രാജ്യങ്ങളെ കോവിഡ് -19 പകര്‍ച്ചയില്‍ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ലോകബാങ്ക അധികൃതര്‍ പറയുന്നത്. വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ മറ്റ് ഏജന്‍സികളെയും സന്നദ്ധ സംഘടനകളെയും പ്രേരിപ്പിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.

Related News