Loading ...

Home Africa

കൊറോണയുടെ കടന്നുകയറ്റം, ആശങ്കയില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍

കേപ്ടൗണ്‍: ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊറോണ മരണം 134 ആയി. 4,282 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 302 പേരുടെ രോഗം ഭേദമായി. 46 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചു. 8 രാജ്യങ്ങളില്‍ ഇതേവരെ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഫ്രിക്കയുടെ മിക്ക ഭാഗങ്ങളിലും ആരാധനാലയങ്ങള്‍ പലതും അടച്ചു. എതോപ്യയില്‍ ആരാധനാലയങ്ങള്‍ അടച്ചെങ്കിലും വിലക്കുകള്‍ ലംഘിച്ച്‌ വിശ്വാസികള്‍ ഒത്തുകൂടുന്നത് ആശങ്കകള്‍ക്കിടയാക്കുന്നു. 19 പേര്‍ക്ക് എത്യോപ്യയില്‍ രോഗം സ്ഥിരീകരിച്ചു. ലോക്ക്ഡൗണില്‍ തുടരുന്ന ദക്ഷിണാഫ്രിക്കയില്‍ 1,187 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരു മരണം ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യമാണ് ദക്ഷിണാഫ്രിക്കയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്നിലുള്ളത്.സിംബാവെയും ഘാനയുമാണ് പുതുതായി ലോക്ക്ഡൗണിനൊരുങ്ങുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍. കഴിഞ്ഞ തിങ്കളാഴ്ച സിംബാവെയില്‍ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒരു രോഗി മരിച്ചതോടു കൂടി 21 ദിവസത്തെ ലോക്ക്ഡൗണിന് സിംബാവെ ഗവണ്‍മെന്റ് ഉത്തരവിട്ടു. അതേസമയം, ഘാനയില്‍ ജനത്തിരക്ക് കൂടിയ നഗരങ്ങളായ അക്ര, കൂമാസി എന്നിവിടങ്ങള്‍ 14 ദിവസത്തേക്ക് അടച്ചു. 5 പേര്‍ ഘാനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചു. 141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് ഭൂഖണ്ഡങ്ങളില്‍ കനത്ത നാശം വിതയ്ക്കുമ്ബോഴും ആഫ്രിക്കയില്‍ കൊറോണ ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല. തുടക്കത്തില്‍ തന്നെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

Related News