Loading ...

Home USA

കൊറോണയെ നേരിടാൻ രണ്ട് ട്രില്യണ്‍ ഉത്തേജക പാക്കേജുമായി അമേരിക്ക

വാഷിംഗ്ടണ്‍: കൊറോണ വൈറസ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച്‌ അമേരിക്ക. രണ്ട് ട്രില്യണ്‍ ടോളറിന്‍റെ ഉത്തേജക പാക്കേജ് ആണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. സെനറ്റിലെ രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കു ശേഷം ബില്ല് പാസായി. കൊറോണ വ്യാപനം തടയാന്‍‌ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അമേരിക്കയിലെ തൊഴിലില്ലായ്മ 3.3 ദശലക്ഷമായി കുതിച്ചുയര്‍ന്നിരുന്നു. മുന്‍പ് പ്രഖ്യാപിച്ച ഏതൊരു ഉത്തേജകപാക്കേജുകളേക്കാള്‍ ഇരട്ടിയിലധികം ബൃഹത്താണിതെന്ന് ട്രംപ് പറഞ്ഞു.ഇത് നമ്മുടെ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ബിസിനസുകള്‍ക്കും അടിയന്തരമായി ലഭിക്കേണ്ട ആശ്വാസം നല്‍കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആവശ്യമായ വെന്‍റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ജനറല്‍ മോട്ടോഴ്‌സിന് (ജിഎം) നിര്‍ദേശം നല്‍കുമെന്ന് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ശബ്ദവോട്ടോടെയാണ് ഡമോക്രറ്റുകളും റിപ്പബ്ലിക്കന്‍സും മൂന്നു മണിക്കൂര്‍ ചര്‍ച്ചകള്‍ക്കു ശേഷം പാക്കേജിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിമൂലം അമേരിക്ക അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ചരിത്രപരവും സാമ്ബത്തികവുമായ അടിയന്തരാവസ്ഥ അഭിമുഖീകരിക്കുകയാണെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. വാര്‍ഷിക വരുമാനം 75,000 ഡോളറില്‍ താഴെയുള്ള ഓരോ അമേരിക്കക്കാരനും 1,200 ഡോളറും ഓരോ കുട്ടിയുടെ മാതാപിതാക്കള്‍ക്കും 500 ഡോളറും പാക്കേജിന്‍റെ ഭാഗമായി ലഭിക്കും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരിട്ട് പണം നല്‍കുകയും തൊഴിലില്ലായ്മ ആനുകൂല്യം നല്‍കുന്ന പദ്ധതികള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യും. ബിസിനസ് നഷ്ടപ്പെടുന്ന കമ്ബനികള്‍ക്ക് വായ്പയും നികുതിയിളവും ബില്‍ വാഗ്ദാനം ചെയ്യുന്നു. പ്രതിരോധം, ശാസ്ത്രഗവേഷണം തുടങ്ങിയവയ്ക്കായി യുഎസ് സര്‍ക്കാര്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതലാണ് ഉത്തേജക പാക്കേജിനായി നീക്കിവച്ചിരിക്കുന്നത്.

Related News