Loading ...

Home USA

24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 16,000 പേര്‍ക്ക്‌; കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ യുഎസ് ഒന്നാമത്

വാഷിങ്ടണ്‍: വ്യാഴാഴ്ച ഏറ്റവുമധികം പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചതോടെ ചൈനയേയും ഇറ്റലിയേയും മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതായി. 16,000 ത്തിലധികം പേര്‍ക്കാണ് ഒറ്റദിവസം അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്‌. നിലവിലെ കണക്കനുസരിച്ച്‌ 81,378 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലും ഇറ്റലിയിലും രോഗികളുടെ എണ്ണം യഥാക്രമം 81,285, 80,539 എന്നിങ്ങനെയാണ്. യുഎസില്‍ രോഗബാധയാല്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് മരണസംഖ്യ ഉയരുന്നത്. വൈറസ്ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ രോഗവ്യാപനനിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.അതേ സമയം ലോകത്താകമാനം രോഗബാധിതതരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു. കൊറോണബാധ യുഎസിന്റെ സാമ്ബത്തിക മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പത്തുലക്ഷത്തിലധികം പേര്‍ക്ക് തൊഴിലവസരം നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയ്ക്കും ഇറ്റലിയ്ക്കും ശേഷം കൊറോണവൈറസിന്റെ പ്രഭവകേന്ദ്രം യുഎസ് ആയിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂയോര്‍ക്കിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളത്. രോഗികളെ ചികിത്സിക്കുന്നതിന് മതിയായ സൗകര്യമൊരുക്കുന്നില്ലെന്ന് ഭരണകൂടത്തിനെതിരെ ജനങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചികിത്സാസൗകര്യമൊരുക്കാനും വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ക്കുമായി രണ്ട് ട്രില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ അടിയന്തരസാമ്ബത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ബില്ല് സെനറ്റ് ഇന്ന് പാസാക്കും.

Related News