Loading ...

Home health

കൊറോണ: ഹൃദയരോഗമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊറോണ: ഹൃദയരോഗമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍കൊറോണ ശ്വാസകോശത്തെയാണ് ഏറ്റവുമധികം ബാധിക്കുന്നതെങ്കിലും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിലും വ്യതിയാനങ്ങള്‍ കൊണ്ടുവരുന്നുണ്ട്. കൊറോണ വൈറസ് മൂലം ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ, ഹൃദയത്തിന്‍റെ ജോലിഭാരം വര്‍ധിക്കുകയാണ്.

ഹൃദയരോഗികളിലെ പ്രതിരോധ വ്യവസ്ഥ താരതമ്യേന ദുര്‍ബലമാണ്. അതിനാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരിലും ഹൃദയാഘാത സാധ്യതയുള്ളവരിലും കൊറോണ ബാധ നിര്‍ണായകമായേക്കാം. അതിനാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. * ആരോഗ്യ വകുപ്പ് എല്ലാവര്‍ക്കും കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ ഹൃദയസംബന്ധമായ രോഗമുള്ളവര്‍ കര്‍ശനമായും പാലിക്കണം. പൊതു ചടങ്ങുകള്‍, ബന്ധുമിത്രാദി സംഗമങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കണം.

* ആഹാര കാര്യത്തിലെ ക്രമം കര്‍ശനവും കൃത്യമായും പാലിക്കുക. ഏതെങ്കിലും പ്രത്യേക ആഹാരമോ പഴങ്ങളോ കൊറോണ വൈറസ് ബാധ ചെറുക്കുമെന്നോ പ്രതിരോധശേഷി കൂട്ടുമെന്ന വാര്‍ത്തയോ മറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ നിങ്ങളുടെ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രം അവ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

* വ്യായാമം ചെയ്യുന്നവര്‍ അത് മുടങ്ങാതെ ചെയ്യുക. നടത്തം, ജോഗിംഗ് ചെയ്യുന്നവര്‍ ആളുകളുമായി സന്പര്‍ക്കം ഒഴിവാക്കി സുരക്ഷിതമായ അന്തരീക്ഷത്തില്‍ ചെയ്യുവാന്‍ ശ്രദ്ധിക്കണം. വ്യായാമം ചെയ്യുന്പോള്‍ അസ്വഭാവികമായ ക്ഷീണം, തളര്‍ച്ച, കിതപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുമായി ബന്ധപ്പെടുക.

* ഏതൊരു മനുഷ്യനെ സംബന്ധിച്ചും ഉറക്കം അത്യന്താപേക്ഷികമാണ്. ഹൃദയസംബന്ധമായ രോഗമുള്ളവരെ അപേക്ഷിച്ച്‌ ഉറക്കത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. പ്രത്യേകിച്ച്‌ ഈ സമയത്ത് ഉറക്കക്കുറവ് മൂലം ക്ഷീണമോ തളര്‍ച്ചയോ തോന്നിയാല്‍ അത് കൊറോണയുടെ ലക്ഷണമെന്ന് തെറ്റിദ്ധരിക്കപ്പെട്ടു ഭീതി വളര്‍ത്താന്‍ ഇടയാക്കരുത്.

* കൊറോണപോലെ മാരകമായ വൈറസ് ബാധകള്‍ സൃഷ്ടിക്കുന്ന സ്ട്രസാണ് ഹൃദ്രോഗികള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. സ്ട്രസ് അഥവാ മാനസിക പിരിമുറുക്കം നമ്മുടെ ഹൃദയാഘാത സാധ്യത കൂട്ടാന്‍ ഇടയുണ്ട്. കൊറോണ മൂലം ചെറുപ്പക്കാരിലെ
മരണനിരക്ക് 2.5 ശതമാനത്തില്‍ ഒതുങ്ങി നില്‍ക്കുന്പോള്‍ പ്രായമായവരില്‍ അത് അഞ്ചു ശതമാനത്തിനു മുകളില്‍ വരും. എഴുപത് വയ‌സിനു മുകളിലുള്ളവരില്‍ എട്ടു ശതമാനവും എണ്‍പതിനു മുകളില്‍ 14 ശതമാനത്തിലുമധികമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരില്‍
പത്തര ശതമാനമാണ് കൊറോണ മരണനിരക്ക്.

Related News