Loading ...

Home Australia/NZ

യാത്രാവിലക്കുമായി ഓസ്ട്രേലിയയും ന്യൂസിലന്‍ഡും

കാന്‍ബറ: വിദേശികള്‍ക്ക് യാത്രാവിലക്കുമായി ന്യൂസിലന്‍ഡും ഓസ്ട്രേലിയയും. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണു നടപടി. ഇന്നുമുതല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഓസീസ് പ്രധാനമന്ത്രി സ്കോട് മോറീസന്‍ കാന്‍ബറയില്‍ അറിയിച്ചു. ന്യൂസിലന്‍ഡും വിലക്ക് ഏര്‍പ്പെടുത്തുന്നതായി പ്രധാനമന്ത്രി ജസീന്താ ആര്‍ഡേണ്‍ വെല്ലിംഗ്ടണില്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കൊറോണ കേസുകളില്‍ ഭൂരിഭാഗവും പുറത്തുനിന്നെത്തിയവരില്‍നിന്നാണു പടര്‍ന്നത്.

വിദേശത്തുനിന്നെത്തുന്ന യാത്രക്കാര്‍ 14 ദിവസത്തെ ക്വാറന്‍റീനു വിധേയരാവണമെന്ന് ഇപ്പോള്‍തന്നെ നിഷ്കര്‍ഷിച്ചിട്ടുണ്ട്. സ്ഥിതി മോശമാവുകയാണെന്നും ഈ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടി ആവശ്യമാണെന്നും മോറീസണ്‍ പറഞ്ഞു.

ഓസ്ട്രേലിയയില്‍ ഇതിനകം 565 പേര്‍ക്കു രോഗം പിടിപെട്ടു. ഇതില്‍ 111 കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്. ആറു പേര്‍ മരിച്ചു. ന്യൂസിലന്‍ഡില്‍ 28 പേര്‍ക്കാണു രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രോഗബാധ തടയുന്നതിന് വിവിധ രാജ്യങ്ങള്‍ അതിര്‍ത്തി അടയ്ക്കുകയാണ്. കാനഡ-അമേരിക്ക അതിര്‍ത്തി കഴിഞ്ഞദിവസം അടച്ചു. എന്നാല്‍ ചരക്കുനീക്കം തടഞ്ഞിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അതിര്‍ത്തി അടച്ചു.

ഷെങ്കന്‍ വീസ മേഖലയിലെ രാജ്യങ്ങള്‍ക്ക് മുപ്പതു ദിവസത്തേക്ക് അമേരിക്ക പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. ബ്രിട്ടനും പിന്നീട് ഈ വിലക്കു ബാധകമാക്കി.

Related News