Loading ...

Home cinema

'കൊറോണബാധിതരേ, സിനിമകാണൂ, മനസ്സ് ശാന്തമാക്കൂ'; ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികള്‍ക്കായി 25 ചിത്രങ്ങള്‍

ലോകം കോവിഡ്-19 രോഗബാധയ്ക്കെതിരേ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുകയാണ്. രോഗത്തിനും മോചനത്തിനും ഇടയിലുള്ള ഐസൊലേഷന്‍ വാര്‍ഡിലെ ഏകാന്തതയെ മറികടക്കാനും ജീവിതത്തിലേക്കു മടങ്ങിവരാനും സിനിമ കാണുന്നത് സഹായിക്കുമെന്നാണ് പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും സിനിമാ നിരൂപകനുമായ പീറ്റര്‍ ബ്രാഡ്ഷായുടെ അഭിപ്രായം. ഇതിനായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരെ അതിജീവനത്തിനു സഹായിക്കുന്ന 25 ചിത്രങ്ങളുടെ പട്ടികയും പീറ്റര്‍ നിര്‍ദേശിക്കുന്നു. ലോകസിനിമകളിലെ മഹാദ്ഭുതങ്ങളിലൊന്നായ ജെയിംസ് കാമറൂണ്‍ ചിത്രം 'ടൈറ്റാനിക്' ആണ് അതിജീവനത്തിനു സഹായിക്കുന്ന സിനിമകളില്‍ ബ്രാഡ്ഷാ പ്രഥമസ്ഥാനം നല്‍കിയിരിക്കുന്നത്. കാലങ്ങളെ അതിജീവിക്കുന്ന റോസിന്റെയും ജാക്കിന്റെയും പ്രണയം നല്‍കുന്ന അനുഭവം രോഗത്തില്‍നിന്നു മോചിതരാകാന്‍ സഹായിക്കുമെന്നാണ് ഷായുടെ അഭിപ്രായം. ഡേവിഡ് ഫ്രാങ്കെല്‍ സംവിധാനംചെയ്ത അമേരിക്കന്‍ കോമഡി ഡ്രാമാ ചിത്രം 'ദ ഡെവിള്‍ വിയേഴ്‌സ് പ്രാഡാ' ആണ് രണ്ടാം സ്ഥാനത്തുള്ളത്. 1995-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ റൊമാന്റിക് ചിത്രം 'വെയിറ്റിങ് ടു എക്സ്‌ഹെയ്ല്‍', 2019-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കോമഡി ചിത്രം ഇറ്റ്‌സ് കോംപ്ലിക്കേറ്റഡ്, 1933-ല്‍ പുറത്തിറങ്ങിയ കോമഡി ചിത്രം ഡക്ക് സൂപ്പ് എന്നിവയും രോഗബാധയില്‍നിന്നു രക്ഷനേടാന്‍ സഹായിക്കുന്ന ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. നോട്ടിങ് ഹില്‍ (1999), ദ പ്രിന്‍സെസ് ബ്രൈഡ് (1987), ഗ്യാലക്സി ക്വെസ്റ്റ് (1999), പാടിങ്ടന്‍ 2 (2017), ദ പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ് (2006), ക്ലൂലെസ് (1995), ഫെറിസ് ബ്യുയെല്ലേഴസ് ഡേ ഓഫ് (1986), മേരി പോപ്പിന്‍സ് (1964), ജൂപ്പിറ്റര്‍ അസ്സെന്‍ഡിങ് (2015), ലവ് ആന്‍ഡ് ബാസ്‌കറ്റ് ബോള്‍ (2000), ഡ്രീം ഗേള്‍സ് (2006), വെന്‍ ഹാരി മെറ്റ് സാലി... (1989), ഗയ്‌സ് ആന്‍ഡ് ഡോള്‍സ് (1955), ക്വിസ് ഷോ (1994), ബാക്ക് ടു ദ ഫ്യൂച്ചര്‍ (1985), ഡൗണ്‍ടണ്‍ അബേയ് (2019), സൂലാന്‍ഡര്‍ (2001), കാസബ്ലാന്‍കാ (1942), അമിലീ (2001), ബേബ് (1995) എന്നിവയാണ് അതിജീവനത്തിനുസഹായിക്കുന്ന പട്ടികയിലെ മറ്റു ചിത്രങ്ങള്‍. കോമഡിയും പ്രണയവും പ്രമേയമാകുന്ന, പ്രേക്ഷകര്‍ക്കു പ്രത്യാശയും അതിജീവനവും നല്‍കുന്ന സിനിമകളാണ് പട്ടികയിലുള്ളത്. സിനിമയോളം മനുഷ്യനെ സ്വാധീനിക്കുന്ന മറ്റൊരു മാധ്യമമില്ല. രോഗികള്‍ക്കുപുറമേ രോഗത്തിന്റെ വ്യാപനത്തോടെ വീട്ടിലെ നാലു ചുമരുകളിലൊതുങ്ങേണ്ടിവന്നവര്‍ക്കും സിനിമകള്‍ സഹായകരമാണ്.

Related News