Loading ...

Home Kerala

രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം

തിരുവനന്തപുരം: കോവിഡ്- 19 രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ലക്ഷണങ്ങളില്ലെങ്കിലും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.വിദേശ രാജ്യങ്ങളില്‍ നിന്നെത്തി റിപ്പോര്‍ട്ട് ചെയ്യാത്തവരെ ജനമൈത്രി പോലീസിന്‍റെ സഹായത്തോടെ കണ്ടെത്തും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

മറ്റു പ്രധാന നിര്‍ദേശങ്ങള്‍

• രോഗ ലക്ഷണങ്ങളുള്ളവര്‍ സ്വമേധയാ ആശുപത്രിയില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുകളില്‍ അറിയിച്ച്‌ അവരുടെ നിര്‍ദ്ദേശപ്രകാരം വേണം ആശുപത്രിയിലെത്താന്‍.

• വയോജനകേന്ദ്രങ്ങളിലുള്ളവരെ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം വേണം. രോഗലക്ഷണങ്ങളുള്ളവര്‍ മക്കളായാല്‍ പോലും അവിടങ്ങളില്‍ പോകരുത്.

• പഞ്ചായത്തുകള്‍, കുടുംബശ്രീകള്‍, ആശപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ പ്രായമായവരുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കും.

• മാര്‍ച്ച്‌ 31 വരെ എല്ലാവരും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം എല്ലാവരും പാലിക്കണം.

• വ്യാപാരം അടക്കം സ്തംഭിപ്പിക്കലല്ല, ആപത്ത് നിയന്ത്രിക്കാനാണു ശ്രമിക്കേണ്ടത്. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വീടുകളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കും.

• വിനോദസഞ്ചാരികളെ കൊറോണയുടെ പേരില്‍ ഏതെങ്കിലും തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.

• അതിഥി തൊഴിലാളികള്‍, വീടില്ലാത്തവര്‍ എന്നിവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ബോധവത്കരണവും പരിരക്ഷയും ഉറപ്പാക്കും.

• വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാ കുറ്റമായി കണ്ട് കര്‍ശന നടപടി സ്വീകരിക്കും.

• പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ വൈറസ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കാനും അവിടെ ജോലി നഷ്ടപ്പെടുന്നതും കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും.

• വിവിധ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട പരിഹാരമുണ്ടാക്കാന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തി.

• നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് പണം നഷ്ടപ്പെടാത്തവിധം യാത്ര പുനക്രമീകരിക്കാന്‍ വിമാനക്കന്പനികളുമായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായും ചര്‍ച്ച നടത്തും. ഇതിനായി നോര്‍ക്ക കോള്‍ സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്.

• സന്നദ്ധപ്രവര്‍ത്തനത്തിന് തയാറായി വരുന്നവരെ പരിശീലനം നല്‍കി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കും.

Related News