Loading ...

Home International

സിറിയയിൽ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ റഷ്യയും തുര്‍ക്കിയും

മോസ്കോ: ആറു മണിക്കൂര്‍നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ഇഡ്‌ലിബില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നതായി എര്‍ദോഗന്‍ അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ സറിയയിലെ ഇദ്ലിബില്‍ തുര്‍ക്കി സൈന്യവും റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സൈന്യവും തമ്മില്‍ വെടി നിര്‍ത്തലിന് ധാരണ. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുട്ടിനും മോസ്കോയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇഡ്‌ലിബിന്‍റെ നിയന്ത്രണം വീണ്ടെടുക്കാന്‍ റഷ്യ പിന്തുണയുള്ള സിറിയന്‍ സൈന്യം ആക്രമണം ആരംഭിച്ചതോടെ കഴിഞ്ഞ ഡിസംബറിന് ശേഷം വലിയ അക്രമങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കുമാണ് ഈ മേഖല ഉണ്ടായത് . സിറിയന്‍ സൈന്യം ആക്രമണം പുനരാരംഭിച്ചാല്‍ തുര്‍ക്കി നിശബ്ദമായിരിക്കുകയില്ല , അങ്കാറ പൂര്‍ണ ശക്തിയോടെ തിരിച്ചടിക്കുമെന്നും എര്‍ദോഗന്‍ പറഞ്ഞു . വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതിനു പിന്നാലെ തുര്‍ക്കി സൈന്യം സിറയന്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തിയിരുന്നു . വ്യാഴാഴ്ച ഇഡ്‌ലിബില്‍ രണ്ട് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായി തുര്‍ക്കി സൈന്യം 21 സിറിയന്‍ സൈനികരെ വധിക്കുകയും രണ്ട് പീരങ്കികളും രണ്ട് മിസൈല്‍ ലോഞ്ചറുകളും തകര്‍ത്തിരുന്നു.

 തുര്‍ക്കിയുമായുമായി എല്ലാ കാര്യത്തിലും യോജിപ്പിലെത്താനാകില്ലെങ്കിലും വെടി നിര്‍ത്തല്‍ ഒരു നല്ല തുടക്കമാകുമെന്നാണ് കുരതുന്നതെന്ന് വ്ലാദിമര്‍ പുടിന്‍ പറഞ്ഞു. ഇദ്ലിബിലെ സാധാരണ ജനങ്ങളുടെ കഷ്ടതകള്‍ക്ക് അറുതിയാകട്ടെയെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബറിന് ശേഷം 300 ല്‍ അധികം സാധാരണക്കാര്‍ ഇദ്ലിബില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇതില്‍ 100 ല്‍ അധികം കുട്ടികളാണ്. ഒമ്പത് വര്‍ഷം നീണ്ട സിയന്‍ യുദ്ധത്തെ തുടര്‍ന്ന് പത്ത് ലക്ഷത്തോളം ആളുകള്‍ക്ക് സ്വന്തം നാട് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്  യു.എൻ ന്റെ   കണക്ക്.











Related News