Loading ...

Home Gulf

ഏറ്റവും ആധുനികമായ സംവിധാനങ്ങളോടെ പുതിയ രണ്ട് സര്‍വകലാശാലകള്‍ കൂടി ആരംഭിക്കാനൊരുങ്ങി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: വര്‍ധിച്ചുവരുന്ന ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഏറ്റവും ആധുനികമായ സംവിധാനങ്ങളോടെ രാജ്യത്ത് പുതിയ രണ്ട് സര്‍വകലാശാലകള്‍ കൂടി ആരംഭിക്കാന്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ഇതുവഴി സാധ്യമാകുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു. 1,000 മുതല്‍ 1,500 വിദ്യാര്‍ഥികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലുസൈല്‍ യൂണിവേഴ്സിറ്റി സ്വകാര്യ സര്‍വകലാശാലയും ഈ വര്‍ഷം അവസാനത്തിനുള്ളില്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി ഡോ.ഖാലിദ് അല്‍ അലി പറഞ്ഞു. ഖത്തറില്‍ താമസിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രത്യേകിച്ചും പ്രവാസികള്‍ക്ക് സേവനം നല്‍കുന്ന പ്രധാന സര്‍വകലാശാലയായ 'സാവിത്രിബായ് ഫൂലെ പൂനെ യൂണിവേഴ്സിറ്റി'യുടെ ഏതാണ്ട് സമാന പരിപാടികള്‍ പുതിയ സര്‍വകലാശാല വാഗ്ദാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇന്ത്യന്‍ സര്‍വകലാശാലകളുടെ മാതൃകയില്‍ അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള സിലബസുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം, വാണിജ്യം, കല, ഭാഷകള്‍, മാനേജ്മെന്‍റ് പഠനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ മികച്ച വിദ്യാഭ്യാസ പദ്ധതികളാണ് സാവിത്രിബായ് ഫൂലെ പൂനെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഒരുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍, സ്വകാര്യ മേഖല ഉള്‍പ്പെടെ എല്ലാ മേഖലകള്‍ക്കും തൊഴില്‍ വിപണി ആവശ്യം നിറവേറ്റുന്നതിന് ഉന്നത വിദ്യാഭ്യാസം ലോകമെമ്പാടുമുള്ള വിദ്യാഭ്യാസത്തിന്‍റെ ഒരു മൂലക്കല്ലാണ്. അതിനാല്‍ ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സേവനം നല്‍കുന്നതിനായി സര്‍വകലാശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രാലയം തീരുമാനിച്ചു.

Related News