Loading ...

Home National

പൗരത്വ നിയമ ഭേദഗതി ; ഐക്യരാഷ്‌ട്രസഭ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെരേയുള്ള കേസുകളില്‍ കക്ഷി ചേരുന്നതിനായി ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

പൗരത്വ നിയമ ഭേദഗതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് യുഎന്‍ കമ്മീഷണര്‍ (ഒഎച്ച്‌സിഎച്ച്‌ആര്‍) ഇന്‍റര്‍വന്‍ഷന്‍ അപേക്ഷ നല്‍കിയത്. ഇക്കാര്യം ജനീവയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പെര്‍മനന്‍റ് മിഷന്‍ സ്ഥിരീകരിച്ചു. അതേസമയം, യുഎന്‍ മനുഷ്യാവകാശ കമ്മീഷണറുടെ നടപടി അനാവശ്യ ഇടപെടലാണെന്നു കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു. പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്‍റെ ആഭ്യന്തരകാര്യമാണെന്നും യുഎന്‍ ഇടപെടേണ്ട വിഷയമല്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയിലെത്തിയ മുസ്‌ലിംകള്‍ ഒഴികെയുള്ള ആറ് മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമത്തിനെതിരേ  നൂറ്റമ്പതോളം ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. à´ˆ കേസുകളില്‍ കോടതി നേരത്തേ കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ള കക്ഷികള്‍ക്ക് കോടതി നോട്ടീസയയ്ക്കുകയും ചെയ്തിരുന്നു. à´ˆ കേസുകളില്‍ കക്ഷി ചേരാനാണ് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലി പാസാക്കിയ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടികളാണ് പൗരത്വനിയമ ഭേദഗതിയിലുള്ളതെന്നാണ് മിഷേല്‍ ബഷ്ലറ്റ് ജറിയ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. ആയിരക്കണക്കിനു അഭയാര്‍ഥികള്‍ക്ക് ഈ നിയമത്തിന്റെ പ്രയോജനം ലഭിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, അത്തരത്തിലുള്ളവരില്‍ പോലും മതത്തിന്റെ പേരില്‍ വിവേചനമുണ്ടാകുന്നത് യുഎന്‍ നിര്‍ദേശങ്ങള്‍ക്ക് എതിരാണ്. നിയമം മൂലം വ്യവസ്ഥാപിതമായ തുല്യത നിഷേധിക്കാനാവില്ല.

യുഎന്‍ മനുഷ്യാവകാശ നിര്‍ദേശങ്ങളെ പോലെ തന്നെ യുഎന്‍ പാസാക്കിയിട്ടുള്ള നിരവധി അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്കും ഉടമ്പടികള്‍ക്കും എതിരാണെന്നും യുഎന്‍ ഹൈക്കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു.

2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 5.87 ദശലക്ഷം കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 50 ശതമാനവും പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ എത്ര പേരാണ് അനധികൃത കുടിയേറ്റക്കാര്‍ എന്ന കാര്യം വ്യക്തമല്ല. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതപീഡനം നേരിടുന്ന ന്യൂനപക്ഷ വിഭാഗങ്ങളുണ്ട്.അവരെയും നിയമ ഭേദഗതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഹൈക്കമ്മീഷണര്‍ വിശദമാക്കുന്നു.എന്നാല്‍, യുഎന്‍ കമ്മീഷണറുടെ നടപടി രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ ഇടപെടലാണെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് രാജ്യത്തിന്റെ  നിലപാട്. നിയമ നിര്‍മാണം നടത്താനുള്ള ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ അധികാരവുമായി ബന്ധപ്പെട്ട കാര്യമാണത്. ഏതെങ്കിലും വിദേശ കക്ഷിക്ക് അതില്‍ ഇടപെടാനാവില്ല. രാജ്യത്തിന്‍റെ പരമാധികാരത്തില്‍ മറ്റുള്ളവരുടെ ഇടപെടല്‍ അനുവദിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.









Related News