Loading ...

Home sports

രക്ഷകരായി ഷായും പൂജാരയും വിഹാരിയും, ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ടെസ്റ്റിലും ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. 242 റണ്‍സാണ് ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ പൃഥിഷായും പൂജാരയും വിഹാരിയുമാണ് വന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴ് റണ്‍സുമായി ടോം ലാഥമും 14 റണ്‍സുമായി ബ്ലെന്‍ഡല്ലുമാണ് ക്രീസില്‍. പൃഥി ഷായും പൂജാരയും 54 റണ്‍സ് വീതം സ്വന്തമാക്കിയപ്പോള്‍ വിഹാരി 55 റണ്‍സ് സ്വന്തമാക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പുതുമുഖ താരം ജാമിസന്‍ ആണ് കിവീസ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. 14 ഓവറില്‍ മൂന്ന് മെയ്ഡിനടക്കം 45 റണ്‍സ് വഴങ്ങിയാണ് ജാമിസന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ടിം സൗത്തിയും ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയ്ക്കായി മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല. അഗര്‍വാള്‍ (7), കോഹ്ലി (3), രഹാന (7), പന്ത് (12), ജഡേജ (9), ഉമേഷ് യാദവ് (0), ഷമി (16) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം ഉമേശ് ടീമില്‍ ഇടംപിടിച്ചു. ആദ്യ മത്സരം 10 വിക്കറ്റിന് തോറ്റതിനാല്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

Related News