Loading ...

Home sports

ലങ്കയും കടന്ന് ഇന്ത്യന്‍ വനിതകള്‍

മെല്‍ബണ്‍: ട്വന്‍റി-20 വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ജയം. സെമിഫൈനല്‍ ബര്‍ത്ത് നേരത്തെ ഉറപ്പിച്ച ഇന്ത്യ അയല്‍ക്കാരായ ശ്രീലങ്കയെ അനായാസം തോല്‍പ്പിച്ചു. ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് സെമിഫൈനലിന് തയാറെടുക്കുന്നത്. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകളെയും ഇന്ത്യ പ്രാഥമിക റൗണ്ടില്‍ തോല്‍പ്പിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബൗള്‍ ചെയ്ത ഇന്ത്യ ലങ്കയെ 113 റണ്‍സില്‍ പിടിച്ചുകെട്ടി. 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രാധ യാദവാണ് ബൗളിംഗില്‍ തിളങ്ങിയത്. രാജേശ്വരി ഗെയ്ഗ് വാദ് രണ്ടു വിക്കറ്റുമായി രാധയ്ക്ക് മികച്ച പിന്തുണ നല്‍കി. 33 റണ്‍സ് നേടിയ നായകന്‍ ചമാരി അട്ടപ്പട്ടുവാണ് ലങ്കയുടെ ടോപ്പ് സ്കോറര്‍.

ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒരിക്കല്‍ കൂടി സഫാലി വര്‍മ വെടിക്കെട്ട് തുടക്കം നല്‍കി. 34 പന്തില്‍ 47 റണ്‍സ് നേടിയ സഫാലി ഇന്ത്യയെ വിജയതീരത്തിന് അടുത്തെത്തിച്ച്‌ റണ്‍ഒൗട്ടായി. ജാമിയ റോഡ്രിഗസും ദീപ്തി ശര്‍മയും 15 റണ്‍സ് വീതം നേടി പുറത്താകാതെ നിന്നു. 14.4 ഓവറില്‍ ലങ്കന്‍ ലക്ഷ്യം ഇന്ത്യ മറികടന്നു. ബൗളിംഗില്‍ തിളങ്ങിയ രാധ യാദവാണ് കളിയിലെ താരം.

Related News