Loading ...

Home Education

ശൗചാലയങ്ങളില്ലാതെ 34,394 ഒഡീഷ സ്കൂളുകള്‍; 90 സ്കൂളുകളില്‍ ബോര്‍ഡുകളും

ഭുവനേശ്വര്‍: ഒഡീഷയിലെ 90 സ്കൂളുകളില്‍ ബ്ളാക് ബോര്‍ഡുകളില്ല, 34,394 സ്കൂളുകളില്‍ ശൗചാലയങ്ങളില്ല, നിരവധി സ്കൂളുകളില്‍ ശുദ്ധജല സൗകര്യങ്ങളുമില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ വരെയുള്ള കണക്കുകളാണിത്. സര്‍ക്കാര്‍ തന്നെയാണ് ഈ കണക്കുകള്‍ നിയമസഭയെ അറിയിച്ചത്. 35,769 സ്കൂളുകളില്‍ വൈദ്യുതിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സമീര്‍ രഞ്ജന്‍ ഡാഷ് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു. 37,645 സ്കൂളുകളില്‍ കുട്ടികള്‍ക്കു കളിക്കാനുള്ള ഇടങ്ങളില്ല. 2451 സ്കൂളുകളില്‍ ലൈബ്രറികളില്ല. 16,368 സ്കൂളുകള്‍ക്ക് അതിര്‍ത്തിവേലികളില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. ഒഡീഷയിലെ പ്രൈമറി സ്കൂളുകളില്‍ ഓരോ വര്‍ഷവും 5.42 ശതമാനം കുട്ടികളാണ് പഠനം അവസാനിപ്പിക്കുന്നത്. അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ 6.93 ശതമാനവും സെക്കന്‍ഡറി സ്കൂളുകളില്‍ 5.41 ശതമാനവും കുട്ടികള്‍ പഠനം അവസാനിപ്പിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related News