Loading ...

Home International

സിറിയയില്‍ രണ്ടാം ലോകയുദ്ധ ശേഷമുള്ള ഏറ്റവും വലിയ പലായനം

ജനീവ: വടക്കു പടിഞ്ഞാറന്‍ സിറിയയിലെ യുദ്ധം à´† മേഖലയിലെ ജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതം ഭീകരമാണെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈകമീഷണര്‍ (യു.എന്‍.എച്ച്‌.സി.ആര്‍) അഭിപ്രായപ്പെട്ടു. രണ്ടാംലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പലായനമാണ് നടക്കുന്നത്. അതിനാല്‍, ജനങ്ങള്‍ക്ക് സുരക്ഷിതമായി ഇതരമേഖലകളിലെത്താനുള്ള പാതയൊരുക്കണമെന്ന് യു.എന്‍ അഭ്യര്‍ഥിച്ചു. സിറിയയും സഖ്യകക്ഷിയായ റഷ്യയും മനഃപൂര്‍വം സിവിലിന്‍മാരെ ലക്ഷ്യമിടുന്നതായി ഹൈകമീഷണര്‍ മിഷേല്‍ ബാച്ലെറ്റ് പറഞ്ഞു. ഒരു താവളവും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ആക്രമണം തുടരുകയാണ്. കൂടുതല്‍ ജനം കൊല്ലപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു.-അവര്‍ പറഞ്ഞു. à´ˆ വര്‍ഷം ഇതുവരെ 300ഓളം സാധാരണ മനുഷ്യരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 93 ശതമാനം മരണങ്ങള്‍ക്കും കാരണം സര്‍ക്കാര്‍ പക്ഷത്തിന്റെ   ആക്രമണമാണ്. വീട് വിട്ടൊഴിയേണ്ടി വന്നവരെ പാര്‍പ്പിച്ച ക്യാമ്പുകള്‍ക്കുനേരെയും വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങള്‍ക്കുനേരെയും നടക്കുന്ന ആക്രമണങ്ങളെ എങ്ങനെയാണ് ന്യായീകരിക്കുകയെന്നും അവര്‍ ചോദിച്ചു. ഇതു യുദ്ധക്കുറ്റത്തിന് തുല്യമാണെന്ന് അവര്‍ നേരത്തേ പറഞ്ഞിരുന്നു. വിമത കേന്ദ്രങ്ങളില്‍ സൈന്യം മുന്നേറ്റം തുടരുമ്പോൾ   ക്യാമ്പുകളില്‍ കഴിയുന്ന കുഞ്ഞുങ്ങളടക്കമുള്ളവര്‍ കടുത്ത ശീതത്തില്‍ തണുത്തുവിറക്കുകയാണ്. ശീതകാലത്തിന്റെ   കാഠിന്യം താങ്ങാനാകാതെ നിരവധി കുട്ടികള്‍ മരിച്ചിട്ടുണ്ട്. സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെങ്കില്‍, വെടിനിര്‍ത്തല്‍ അടിയന്തരമായി നടപ്പാക്കണമെന്നാണ് യു.എന്‍ നിര്‍ദേശം.






Related News