Loading ...

Home Europe

ആകാശ വിപ്ലവം പറന്നു, വൈദ്യുതി വിമാനം

ബ്രിട്ടീഷ് കൊളംബിയയിലെ റിച്ച്‌മോണ്ടിലുള്ള ഫ്രേസര്‍ നദിയില്‍ നിന്ന് പുലര്‍കാലത്തെ കോട മൂടിയ ആകാശത്തേക്ക്  അവന്‍ പറന്നുയര്‍ന്നു. ഏതാനും നിമിഷത്തിനകം അതേ നദിയില്‍ തിരിച്ചിറങ്ങി. à´† ചുരുങ്ങിയ നിമിഷങ്ങള്‍ക്കകം പഴയ à´¡à´¿ ഹാവിലന്‍ഡ് à´¡à´¿.എച്ച്‌.സി-2 ബീവര്‍ ജല വിമാനം രചിച്ചത് വ്യോമയാനരംഗത്ത് പുതിയ ചരിത്രമാണ്. അന്നാദ്യമായായിരുന്നു പൂര്‍ണമായും വൈദ്യുതി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആകാശംതൊട്ടത്. കഴിഞ്ഞ ഡിസംബറിലായിരുന്നു à´† അത്ഭുതം. അന്ന് കാനഡയിലെ ഫ്രേസര്‍ നദീതീരത്ത് à´† കാഴ്ചക്ക് സാക്ഷ്യംവഹിച്ചവര്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിച്ചു. à´¡à´¿ ഹാവിലന്‍ഡിന്റെ  ടേക്‌ഓഫിനും ലാന്‍ഡിങ്ങിനും കുറെ വെള്ളം ചിതറിയതല്ലാതെ മറ്റ്  വിമാനങ്ങളുടേതുപോലെ കാതടപ്പിക്കുന്ന ഇരമ്ബമില്ല. അത് സാധ്യമാക്കിയത് മാഗ്നിക്സ് എന്ന ടെക്നോളജി കമ്പനിയാണ്. ആറു പേര്‍ കയറുന്ന à´¡à´¿ ഹാവിലാന്‍ഡിന്റെ  പഴയ ഒമ്പത് സിലിണ്ടര്‍ എന്‍ജിന്‍ പിഴുതുമാറ്റി à´† സ്ഥാനത്ത് വൈദ്യുതി ബാറ്ററിയുടെ ശക്തിയില്‍ കുതിക്കുന്ന എന്‍ജിന്‍ പകരംവെക്കുകയാണ് അവര്‍ ചെയ്തത്. വ്യോമയാന ഇന്ധനത്തിന്റെ  കാര്‍ബണ്‍ നിര്‍ഗമനം അന്തരീക്ഷത്തെ കലുഷിതമാക്കുന്നതിനുള്ള ആദ്യ മറുപടിയായാണ് സാങ്കേതിക വിദഗ്ധര്‍ ഹാവിലന്‍ഡ് വിജയത്തെ കാണുന്നത്. 'പരിസ്ഥിതി ആദ്യം' എന്ന സന്ദേശമാണ് വിമാനം നല്‍കുന്നതെന്നും ഏറെക്കാലത്തെ പരിശ്രമങ്ങളിലൂടെയാണ് ഇത് സാധ്യമായതെന്നും വിമാനത്തിന്റെ  പരീക്ഷണ പറക്കലില്‍ പൈലറ്റായ ഗ്രെഗ് മക്ഡഗല്‍ പറഞ്ഞു.









Related News