Loading ...

Home Gulf

ഒമാനില്‍ താപനില വീണ്ടും കുറയുന്നു

മസ്കത്ത്: ഒമാനില്‍ താപനിലയില്‍ കുറവ് ദൃശ്യമാണെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. നിലവില്‍ ഒമാനില്‍ പരക്കെ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നുണ്ട്.
അടുത്ത വ്യാഴാഴ്ച വരെ കുറഞ്ഞ താപനിലയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ഒമാനില്‍ പരക്കെ തെളിഞ്ഞ ആകാശമായിരിക്കുമെന്നും ൈവകീട്ടും പുലര്‍ച്ചെയും ആകാശം നേരിയതോതില്‍ മേഘാവൃതമാകാനും മൂടല്‍ മഞ്ഞുണ്ടാകാനും സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറന്‍ കാറ്റിെന്‍റ ഫലമായാണ് രാജ്യത്ത് താപനില കുറഞ്ഞത്. മസ്കത്തില്‍ വെള്ളിയാഴ്ച കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 14 ഡിഗ്രിയുമാണ് അനുഭവപ്പെട്ടത്. സീബില്‍ കുറഞ്ഞത് 19 ഡിഗ്രിയും കൂടിയത് 24 ഡിഗ്രിയുമാണ്.
അല്‍ അമിറാത്തില്‍ 20നും 22നുമിടയിലും ഖസബില്‍ 16നും 21നുമിടയിലും ബുറൈമിയില്‍ 12നും 21നുമിടയിലും സുഹാറില്‍ 15നും 24നുമിടയിലാണ് വെള്ളിയാഴ്ച താപനില അനുഭവപ്പെട്ടത്. ജബല്‍ ശംസിലാണ് ഏറ്റവും കുറഞ്ഞ താപനില. ഇവിടെ ഒരു ഡിഗ്രിയാണ് കുറഞ്ഞ താപനില അനുഭവപ്പെട്ടത്. മസ്കത്തില്‍ ശനിയാഴ്ച 15 ഡിഗ്രിയാകും കുറഞ്ഞ താപനില. സലാല അടക്കം ദോഫാര്‍ മേഖലയില്‍ പുലര്‍ച്ചെയും രാത്രിയും തണുപ്പും ഉച്ച സമയങ്ങളില്‍ വെയിലുമാണ് അനുഭവപ്പെടുന്നത്. ഒമാെന്‍റ ചില ഭാഗങ്ങളില്‍ പൊടിക്കാറ്റും അടിച്ചുവീശുന്നുണ്ട്.
ജനുവരി ആദ്യ പത്തിന് ശേഷമാണ് ഒമാനില്‍ താപനില കുറഞ്ഞത്. ജനുവരി 11നും 12നും വിവിധ ഭാഗങ്ങളില്‍ മഴയുമുണ്ടായിരുന്നു. ഇതിന് ശേഷമാണ് തണുപ്പില്‍ കാര്യമായ കുറവുണ്ടായത്. മസ്കത്തില്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞു. നട്ടുച്ചക്കുപോലും തണുപ്പ് അനുഭവപ്പെടുന്ന അവസ്ഥയും മസ്കത്ത് അടക്കം ഭാഗങ്ങളിലുണ്ടായിരുന്നു. എന്നാല്‍, െകാടുംതണുപ്പിനും സുഖകരമായ കാലാവസ്ഥക്കും ശേഷം ഫെബ്രുവരി ആദ്യത്തോടെ താപനില ഉയര്‍ന്നുതുടങ്ങി. ഫെബ്രുവരി 11ന് 30 ഡിഗ്രി ചൂടാണ് ഒമാെന്‍റ പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. ഇതോടെ, ഒമാനിലെ കാലാവസ്ഥ മാറുന്നതായും തണുപ്പുകാലം അവസാനിക്കുന്നതായും പ്രതീതിയുണ്ടായിരുന്നു. എന്നാല്‍, വെള്ളിയാഴ്ചയോടെയാണ് രാജ്യം വീണ്ടും തണുപ്പിലേക്ക് നീങ്ങുന്നത്.
ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒമാനില്‍ നീണ്ട തണുപ്പുകാലം അനുഭവപ്പെടുന്നത്. അതോടൊപ്പം, ഒരു മാസത്തോളമായി രാത്രിയിലും പുലര്‍ക്കാലങ്ങളിലും തണുത്ത കാറ്റും വീശിയടിച്ചിരുന്നു. മുന്‍ കാലങ്ങളില്‍ ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കൊടും തണുപ്പ് അനുഭവപ്പെടുന്നത്. എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തണുപ്പ് വിട്ടുനില്‍ക്കുകയായിരുന്നു.
ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം വരെ തണുപ്പ് അനുഭവപ്പെട്ടത്. മുന്‍കാലങ്ങളിലൊന്നുമില്ലാത്ത വിധം ഫെബ്രുവരി മധ്യത്തിലും നല്ല തണുപ്പ് അനുഭവപ്പെടുന്നതില്‍ ആശ്ചര്യപ്പെടുകയാണ് ഒമാനിലെ താമസക്കാര്‍. ഒമാനില്‍ ഇൗ വര്‍ഷം ലഭിച്ച ദീര്‍ഘനാളത്തെ മഴയും താമസക്കാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Related News