Loading ...

Home National

പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍.കെ. പച്ചൗരി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ദി എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെറി) മുന്‍മേധാവിയുമായ ആര്‍.കെ. പച്ചൗരി (79) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കാലാവസ്ഥാ വ്യതിയാനം പഠിക്കുന്ന വിവിധ സര്‍ക്കാരുകള്‍ ഉള്‍പ്പെട്ട പാനലിന്‍റെ ചെയര്‍മാനായിരുന്നു.

1940 ഓഗസ്റ്റ് 20ന് നൈനിറ്റാളിലാണ് ജനനം. ലക്നോവിലും ബിഹാറിലെ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് യുഎസില്‍ നിന്നു രണ്ട് ഡോക്‌ടറേറ്റുകള്‍ (ഇന്‍ഡസ്‌ട്രിയല്‍ എന്‍ജിനീയറിങ്ങിലും സാമ്ബത്തിക ശാസ്‌ത്രത്തിലും) സ്വന്തമാക്കി. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ടെറിയുടെ ഡയറക്‌ടര്‍ ജനറല്‍ ആയി. ഗവേഷണ ഫല മാര്‍ക്കറ്റിംഗിലൂടെ ടെറിയെ സ്വയംപര്യാപ്‌ത സ്‌ഥാപനമായി വളര്‍ത്തിയതിനു ശേഷമാണു പച്ചൗരി യുഎന്‍ കാലാവസ്‌ഥാമാറ്റ ഗവേഷണ സമിതിയുടെ (ഐപിസിസി) അധ്യക്ഷനായത്.

2007ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യുഎസ് മുന്‍ വൈസ് പ്രസിഡന്‍റ് അല്‍ ഗോറിനൊപ്പം പങ്കിട്ടു. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകള്‍ക്കായി 2001- ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു. സഹപ്രവര്‍ത്തക ലൈംഗികപീഡന ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് 2015ല്‍ ടെറിയുടെ അധ്യക്ഷസ്ഥാനത്തു നിന്നും അദ്ദേഹം രാജി വച്ചിരുന്നു.

Related News