Loading ...

Home National

ക്രിമിനല്‍ സ്ഥാനാര്‍ഥിയുടെ ചരിത്രം പരസ്യപ്പെടുത്തണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന വിധി കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീം കോടതി. സ്ഥാനാര്‍ഥികള്‍ക്കെതിരായ ക്രിമിനല്‍ കേസുകളും ഇവരെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കാനുള്ള കാരണവും രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

അഭിഭാഷകനായ അശ്വനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റീസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം ഭയാനകമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

തങ്ങളുടെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലത്തിന്‍റെ വിശദവിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍‌ അവരുടെ വെബ്സൈറ്റിലും പത്രങ്ങളിലും നിര്‍ബന്ധമായും പ്രസിദ്ധീകരിക്കണം. ഇത്തരം സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീക്ഷനും 78 മണിക്കൂറിനുള്ളില്‍ പാര്‍ട്ടികള്‍ കൈമാറണമെന്നും കോടതി ഉത്തരവിട്ടു. സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിലാകണം. അല്ലാതെ വിജയസാധ്യതയുടെ അടിസ്ഥാനത്തിലാവരുത്. വിജയസാധ്യത ഒരിക്കലും നീതികരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദാംശങ്ങള്‍ നല്‍കാതിരിക്കുകയോ നിര്‍ദേശം നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയാതിരിക്കുകയോ ചെയ്താല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം തടയാന്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ബിജെപി നേതാവും അഭിഭാഷകനുമായ ഉപാധ്യായ കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരായി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

Related News